ഭിന്നശേഷിക്കാരിയായ മകളെ കൊലപ്പെടുത്തി ; പൊലീസ് സ്റ്റേഷനിലെത്തി അമ്മയുടെ കുറ്റസമ്മതം

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് മകളെ കിണറ്റിലിട്ടതെന്നാണ് അമ്മ മൊഴി നൽകിയത്.

0
123

കൊല്ലം: ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. ചിറയിൻകീഴ് ചിലമ്പിൽ പടുവത്ത് വീട്ടിൽ അനുഷ്ക (8) ആണ് മരിച്ചത്. സംഭവത്തിൽ അമ്മ മിനി (48) ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. രണ്ടു ദിവസമായി അമ്മയേയും മകളേയും കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ ചിറയിൻകീഴ് പൊലീസിൽ പരാതി നൽകുകയും സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തുകയും ചെയ്തു.

ഇന്ന് രാവിലെയോടെയാണ് അമ്മ മിനി ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ശേഷം മകളെ കിണറ്റിൽ തള്ളിയിട്ട വിവരം പൊലീസിനോട് പറയുന്നത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് മകളെ കിണറ്റിലിട്ടതെന്നാണ് അമ്മ മൊഴി നൽകിയത്. ഫോറൻസിക്, വിരളടയാള വിദഗ്ധർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ആറ്റിങ്ങൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി.