കോവിഡ്: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ നിയന്ത്രണം

0
34

 

കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ശനി, ഞായർ ദിവസങ്ങളിൽ നഗരത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. നഗരാതിർത്തി പ്രദേശങ്ങൾ അടച്ച് കർശനപരിശോധന നടത്തും. രാവിലെ ആറുമുതൽ പരിശോധന ആരംഭിക്കും. എല്ലാ സ്‌റ്റേഷൻ പരിധികളിലുമുള്ള പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 70 ചെക്കിങ് പോയന്റുകളും ക്രമീകരിച്ചിട്ടുണ്ട്.

അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യ സർവിസ് വിഭാഗങ്ങൾക്കും സർക്കാർ നിർദേശിച്ചിട്ടുള്ള മറ്റു വിഭാഗങ്ങളിൽപെട്ടവർക്കും മാത്രമേ യാത്ര അനുവദിക്കൂ. അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ട്രെയിൻ, വിമാനയാത്രക്കാർക്ക് ടിക്കറ്റും മറ്റ് യാത്രാരേഖകളും കാണിച്ചാൽ യാത്ര അനുവദിക്കും.

കൃത്യമായ രേഖകൾ കാണിച്ച് വാക്‌സിനെടുക്കാൻ പോകുന്നവർക്കും യാത്ര ചെയ്യാം. മെഡിക്കൽ സ്‌റ്റോറുകളും പാൽ, പച്ചക്കറി, അവശ്യഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകളും മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ.

ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ചായക്കടകൾ, തട്ടുകടകൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല. തുറന്ന് പ്രവർത്തിക്കാൻ അനുവാദമുള്ള വ്യാപാരസ്ഥാപനങ്ങൾ സമയക്രമവും കോവിഡ് പ്രോട്ടോകോളും കർശനമായും പാലിക്കേണ്ടതാണ്. ഇത് പരിശോധിക്കുന്നതിന് കൂടുതൽ പട്രോളിങ് സംഘങ്ങളെ എല്ലാ സ്‌റ്റേഷൻ പരിധികളിലും നിയോഗിച്ചിട്ടുെണ്ടന്നും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.