ഏഴ് വയസുകാരിയെ പീഡിപ്പിച്ചു; കൂട്ടു നിന്ന അമ്മയ്ക്ക് 40 വർഷം തടവും പിഴയും

ഏഴ് വയസുകാരിയെ പീഡിപ്പിക്കാൻ കൂട്ടു നിന്ന അമ്മയ്ക്ക് 40 വർഷം തടവും പിഴയും. ഒന്നാംപ്രതിയായ അമ്മയുടെ കാമുകൻ വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.

0
66

ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്ക് തിരുവനന്തപുരം പോക്സോ കോടതി 40 വർഷവും 6 മാസവും കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ.രേഖയാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പൊലീസിനെ അറിയിക്കുന്നത് . കാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കേസിൽ അമ്മയെയും കാമുകൻ ശിശുപാലനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഒന്നാം പ്രതി ശിശുപാലൻ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.

കേസിനാസ്പദമായ സംഭവം നടക്കുന്നത് 2018 മാർച്ച് മുതൽ 2019 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് . മനോരോഗിയായ ഭർത്താവിനെ ഉപേക്ഷിച്ച പ്രതിയായ കുട്ടിയുടെ അമ്മ കാമുകനായ ശിശുപാലനൊപ്പമാണ് താമസിച്ചിരുന്നത്. ഈ കാലയളവിൽ പ്രതിയുടെ മകളും കൂടെയുണ്ടായിരുന്നു. പിന്നീട് ശിശുപാലൻ കുട്ടിയെ പലതവണ ക്രൂരമായി പീഡിപ്പിച്ചു. എന്നാൽ പീഡനവിവരം കുട്ടി അമ്മയോട് പറഞ്ഞെങ്കിലും അതൊന്നും കുഴപ്പമില്ലെന്നും മറ്റാരോടും പറയരുതെന്നുമായിരുന്നു അമ്മയുടെ മറുപടി. തുടർന്നും കുട്ടിയെ ശിശുപാലന്റെ വീട്ടിൽ കൊണ്ട് പോവുകയും അമ്മയുടെ സാന്നിധ്യത്തിൽ പീഡനം ആവർത്തിക്കുകയും ചെയ്തിരുന്നു. സംഭവം പുറത്ത് അറിഞ്ഞതോട് കൂടി കുട്ടിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. വിചാരണയ്ക്കിടെ ഒന്നാം പ്രതിയായ ശിശുപാലൻ ആത്മഹത്യ ചെയ്തതിനാൽ അമ്മയ്ക്കെതിരെ മാത്രമാണ് വിചാരണ നടന്നത്,