വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി, ട്രാവൽ ഉടമയ്ക്കെതിരെ കേസ്

0
171

 

കാഞ്ഞങ്ങാട്: പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് 366500 രൂപ തട്ടിയെടുത്തതായി പരാതി. കാഞ്ഞങ്ങാട് കോട്ടച്ചേരി കല്ലട്ര കോംപ്ലക്‌സില്‍ മദനി ട്രാവല്‍സിലെ സി പി അബുതാഹിറിനെതിരെയാണ് ഹോസ്ദുര്‍ഗ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്. ചുള്ളി മാലോത്ത് മൊയ്‌ല്യാക്കിരിയത്ത് ഹൗസില്‍ സലീമിന്റെ മകന്‍ കെ എസ് സുമീറിന്റെ പരാതിയിലാണ് കേസ്. ഒരു ബന്ധുമുഖേന പരിചയപ്പെട്ട അബുതാഹിര്‍ മൂന്നരലക്ഷം നല്‍കിയാല്‍ പോളണ്ടിലേക്കുള്ള വിസ നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. മൂന്നരലക്ഷം രൂപക്ക് എല്ലാ ചിലവുകള്‍ സഹിതം പോളണ്ടിലേക്ക് എത്തിക്കാമെന്നായിരുന്നു വാഗ്ദാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 4 നും മെയ് 15 നും ഇടയിലുള്ള സമയത്താണ് സുമീര്‍ പണം താഹിറിന് നല്‍കിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ കിട്ടിയില്ല. പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകിയുമില്ല. തുടർന്നാണ്
കോടതിയെ സമീപിച്ചത്.