അപർണയുടെ മരണത്തിന് കാരണം ഭർത്താവിന്റെ മദ്യാപാനം, സഹോദരിയുടെ മൊഴി

0
933

തിരുവനന്തപുരം: സിനിമ-സീരിയൽ താരം അപർണ നായരുടെ മരണത്തിന് കാരണം ഭർത്താവിന്റെ അമിത മദ്യപാനമെന്ന് പൊലീസിന്റെ എഫ്‌ഐആർ. ഭർത്താവിന്റെ അവഗണനയും ആത്മഹത്യയ്ക്ക് കാരണമായി.

അപർണയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആർ തയ്യാറാക്കിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് അപർണയെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ചെന്നാണ് ഭർത്താവ് അറിയിച്ചത്. ആശുപത്രിയിൽ എത്തും മുൻപേ അപർണയുടെ മരണം സംഭവിച്ചിരുന്നു.

മരിക്കുന്നതിന് മുൻപ് അപർണ അമ്മയെ വിഡിയോ കോൾ ചെയ്തിരുന്നു. താൻ പോവുകയാണെന്ന് അപർണ അമ്മയോട് പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് അമ്മയെ അപർണ വിളിക്കുന്നത്. വീട്ടിലെ പ്രശ്‌നങ്ങൾ പറഞ്ഞ് അപർണ ഏറെ സങ്കടപ്പെട്ടു കരഞ്ഞുവെന്നും അമ്മ പറഞ്ഞു.

കരമനയിലെ സ്വകാര്യ ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് ആയിരുന്ന അപർണ രണ്ടാഴ്ചയ്ക്ക് മുൻപാണ് ജോലി രാജിവെച്ചത്. സഞ്ജിത്താണ് ഭർത്താവ്, രണ്ട് മക്കളുണ്ട്.