തിയേറ്ററുകളിലും ‘ആറ്റം ബോംബിട്ട്’ നോളന്റെ ഓപ്പൺഹെയ്മർ

0
225

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹെയ്മർ തിയേറ്ററുകളിലെത്തി. ആറ്റം ബോംബിന്റെ പിതാവായ ഓപ്പൺഹെയ്മറുടെ ബയോപികാണ് ചിത്രം.

ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം നോളന്റെ മാസ്റ്റർ പീസാണെന്ന് പ്രേക്ഷകർ പറയുന്നു. കൊമേഴ്‌സ്യൽ സാധ്യതകൾ കുറച്ച് ബയോപികെന്ന നിലയിൽ ഒരു ക്ലാസ് ചിത്രമാണ് നോളൻ ചെയ്തിരിക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ കുറിച്ചു. അതേസമയം സ്ലോ പേസിലാണ് ചിത്രം പോകുന്നതെന്നും മനസിലാക്കാൻ ഒന്നുകൂടി കാണണമെന്നും ചിലർ അഭിപ്രായപ്പെട്ടു. സ്‌ഫോടനത്തിന്റെ രംഗം ഗംഭീരമാക്കി മേക്ക് ചെയ്തിട്ടുണ്ടെന്നും ചിത്രം തിയേറ്ററിൽ തന്നെ കാണണമെന്നും പ്രേക്ഷകർ പറയുന്നു.

ആറ്റംബോംബിന്റെ(Atom Bomb) പിതാവെന്ന് അറിയപ്പെടുന്ന ശാസ്ത്രഞ്ജൻ ജെ.റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതമാണ് ‘ഓപ്പൺഹൈമർ’ പറയുന്നത്. കിലിയൻ മർഫിയാണ് ചിത്രത്തിൽ ഓപ്പൺഹൈമറായി എത്തുക. ചിത്രത്തിന് ലോകമെമ്പാടും വൻ പ്രീ റിലീസ് പബ്ലിസിറ്റിയാണ് ലഭിച്ചത്. എമിലി ബ്ലണ്ട്, മാട്ട് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറെൻസ് പഗ് തുടങ്ങി വമ്പൻ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രം ഈ വർഷം ജൂലൈ 21ന് തിയറ്ററുകളിലെത്തും. സിനിമകളിൽ വിഎഫ്എക്സിന്റെ ഉപയോഗം പരമാവധി കുറച്ച് ആക്‌ഷൻ രംഗങ്ങൾ യാഥാർഥ്യത്തോടെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. നോളന്റെ ടെനറ്റ് എന്ന സിനിമയിൽ ബോയിങ് 747 വിമാനമാണ് ഒരു രംഗത്തിനായി പൂർണമായും തകർത്തുകളഞ്ഞത്.

ഇത്തവണ ഓപ്പൺഹൈമറിനു വേണ്ടി ന്യൂക്ലിയർ സ്ഫോടനം ചിത്രീകരിച്ചത് വലിയ വാർത്തയായായിരുന്നു. 1945ൽ ഓപ്പൺഹൈമറിന്റെ നേതൃത്വത്തിൽ നടന്ന ട്രിനിറ്റി ടെസ്റ്റ് (മെക്സിക്കോയിൽ നടന്ന ആദ്യ നൂക്ലിയർ സ്ഫോടന പരീക്ഷണം) ആണ് നോളൻ സിനിമയ്ക്കു വേണ്ടി റി ക്രിയേറ്റ് ചെയ്തത്. തന്റെ സിനിമകളിലെ ഏറ്റവും മുതൽമുടക്കേറിയ സിനിമയാകും ഓപ്പൺഹൈമറെന്ന് നോളൻ പറഞ്ഞിരുന്നു. ഐമാക്സ് ക്യാമറയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ കൂടിയാണിത്. നോളന്റെ പ്രിയ ഛായാഗ്രാഹകനായ ഹൊയ്തി വാൻ ഹൊയ്ടെമയാണ് ഓപ്പൺഹൈമറിന്റെ ക്യാമറ. ആറ്റംബോംബിന്റെ നിർമാണവും രണ്ടാംലോക മഹായുദ്ധവുമാണ് ചിത്രത്തിൽ പശ്ചാത്തലമാകുന്നത്.