അടിയേറ്റ് വീണ് സൊമാറ്റോ ഫുഡ് ഡെലിവറി ബോയി, കലി അടങ്ങാതെ സെക്യൂരിറ്റി – ഇരുവരും അറസ്റ്റിൽ

0
95

പരസ്പരം ഏറ്റുമുട്ടിയതിനെ തുടർന്ന് ഫുഡ് ഡെലിവറി ജീവനക്കാരനെയും ഹൗസിങ്ങ് കോളനി സെക്യൂരിറ്റിയെയും പോലീസ് അറസ്റ്റു ചെയ്തു. ഫുഡുമായെത്തിയ ഡെലിവറി ജീവനക്കാരൻ ഹൗസിങ്ങ് കോളനിയിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.

കോളനിയുടെ പ്രധാന കവാടത്തിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ഫുഡ് ഡെലിവറി സർവീസായ സൊമാറ്റോയിൽ നിന്നുള്ള സാബി സിംഗ് എന്ന് പേരുള്ള ഡെലിവറി ജീവനക്കാരനും സെക്യൂരിറ്റി ഗാർഡ് രാം വിനയ് ശർമ്മയും തമ്മിൽ ഏറ്റുമുട്ടുന്നത് കാണാം. ദൃശ്യങ്ങൾ പ്രകാരം ഫ്ലാറ്റിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാകുന്നു. പിന്നീട് ഡെലിവറി ജീവനക്കാർ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ പ്രതികരിക്കുന്നു.

അടിപിടിയുണ്ടാകുന്നത് തടയാൻ ചുറ്റുമുള്ളവർ ശ്രമിക്കുന്നുണ്ടെങ്കിൽ ഇരുവരും പിന്തിരിയാൻ തയ്യാറാകുന്നില്ല. നിമിഷങ്ങൾക്കുശേഷം, ഭക്ഷണ വിതരണക്കാരൻ നിലത്ത് വീഴുന്നു. നോയിഡയിലെ പാർപ്പിട സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ ആക്രമിക്കപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ നോയിഡയിലെ അജ്‌നാര സൊസൈറ്റിയിൽ സുരക്ഷാ ജീവനക്കാരനെ ഒരു സ്ത്രീ മർദ്ദിച്ചിരുന്നു.

https://twitter.com/i/status/1579097194275082241