രാത്രികാലങ്ങളിൽ ബൈക്കിൽ കറങ്ങി കാണിക്ക വഞ്ചി മോഷ്ടിക്കുന്ന മോഷ്ടാക്കൾ പിടിയിൽ

0
166

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണക്കേസിൽ കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. കായംകുളം കൃഷ്ണപുരം സ്വദേശി മുഹമ്മദ് അൻവർഷാ, കാർത്തികപ്പള്ളി സ്വദേശി ഹരിത എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. രാത്രികാലങ്ങളിൽ ബൈക്കിൽ കറങ്ങി കാണിക്ക വഞ്ചിക്കൾ മോഷ്ടിക്കലാണ് ഇവരുടെ രീതി.

വൈക്കം വെച്ചൂർ, തലയാഴം ഭാഗങ്ങളിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസിലാണ് ഇരുവരെയും പോലിസ് പിടികൂടിയത്. സെപ്റ്റംബർ 24ന് പുലർച്ചെ വെച്ചൂരിലെ മൂന്ന് ക്ഷേത്രങ്ങളിലെയും പള്ളി കപ്പേളയിലെയും കാണിക്ക വഞ്ചികൾ പൊളിച്ച് ഇവർ പണം അപഹരിച്ചിരുന്നു. വൈക്കം പോലീസ് കോട്ടയത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. കായംകുളം, ഇടുക്കി എന്നിവടങ്ങളിൽ അടിപിടി, മോഷണ കേസുകളിൽ ഇവർ പ്രതികളാണ്. ആരാധനാലയങ്ങളിലെ സിസിടിവി യിൽ പതിഞ്ഞ ഇവരുടെ ദൃശ്യങ്ങളും ബൈക്കിന്റ നമ്പറുമാണ് പ്രതികളിലേയ്‌ക്കെത്താൻ പോലിസിനെ സഹായിച്ചത്.

ഇവരിൽ നിന്ന് പോലിസ് പണവും കണ്ടെടുത്തു. പ്രതികൾക്കെതിരെ സമാനമായ കേസുകൾ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട്. അൻവർ ഷായെ പോലീസ് മോഷണം നടന്ന വൈക്കത്തെ വിവിധ ക്ഷേത്രങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.