ഇഡി പരിശോധനയിൽ ഏഴു കോടി രൂപയുടെ പണവും സ്വത്ത് രേഖകളും പിടിച്ചെടുത്തു

0
62

കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു വ്യവസായിയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ ഏഴു കോടി രൂപയുടെ പണവും സ്വത്ത് രേഖകളും ഇഡി പിടിച്ചെടുത്തു. മൊബൈൽ ആപ്ലിക്കേഷൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് കൊൽക്കത്ത ഉൾപ്പെടെയുള്ള ഒട്ടേറെ സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന.

കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഏരിയയിലെ വ്യവസായി ആമിർ ഖാന്റെ സ്ഥാപനത്തിലാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ഇഡി റെയ്ഡ് നടത്തിയത്. ഖാന്റെ വീട്ടിൽ നിന്ന് വൻതുക പണവും സ്വത്ത് രേഖകളും പിടിച്ചെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. കണ്ടെടുത്ത പണത്തിന്റെ കൃത്യമായ തുക ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇഡി പരിശോധിച്ചുവരികയാണ്.

വ്യവസായിയുടെ വസതിയിൽ ഇഡി റെയ്ഡ് നടക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി സംശയിക്കുന്ന വ്യവസായികൾക്കെതിരെയുള്ള ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന.

ഇ-നഗ്ഗറ്റ്സ് എന്ന മൊബൈൽ ഗെയിമിംഗ് ആപ്പ് വഴി ഉപയോക്താക്കളെ കബളിപ്പിച്ചതിന് ആമിർ ഖാൻ എന്ന വ്യവസായിക്കും മറ്റുള്ളവർക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) കേസെടുത്തു. ഫെഡറൽ ബാങ്ക് അധികൃതരുടെ പരാതിയെത്തുടർന്നാണ് കേസ് എടുത്തത്.

‘ആദ്യ കാലയളവിൽ, ഉപയോക്താക്കൾക്ക് കമ്മീഷൻ നൽകുകയും വാലറ്റിലെ ബാലൻസ് തടസ്സമില്ലാതെ പിൻവലിക്കാൻ അനുവദിക്കുകയും ചെയ്തു. ഇത് ഉപയോക്താക്കൾക്ക് ആത്മവിശ്വാസം നൽകി. കൂടുതൽ ശതമാനം കമ്മീഷനും കൂടുതൽ പർച്ചേസ് ഓർഡറുകൾക്കുമായി അവർ വലിയ തുക നിക്ഷേപിക്കാൻ തുടങ്ങി. ,’ഇഡി ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.

പൊതുജനങ്ങളിൽ നിന്ന് വലിയ തുക ശേഖരിച്ച ശേഷം, പെട്ടെന്ന്, പ്രസ്തുത ആപ്പിൽ നിന്ന് തുക പിൻവലിക്കൽ നിർത്തിവച്ചു. സിസ്റ്റം അപ്‌ഗ്രേഡേഷൻ എന്നിങ്ങനെയുള്ള കാരണമാണ് ഇവരെ അറിയിച്ചത്. അതിനുശേഷം, പ്രൊഫൈൽ വിവരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ഡാറ്റയും പ്രസ്തുത ആപ്പ് സെർവറുകളിൽ നിന്ന് മായ്ച്ചു, അതിനുശേഷമാണ് ഉപയോക്താക്കൾക്ക് തന്ത്രം മനസ്സിലായുള്ളൂ.’