ബിജെപിയെ അതിരൂക്ഷമായി കടന്നാക്രമിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. 25 വര്‍ഷമായി തങ്ങള്‍ പാലൂട്ടിയ പാമ്പ് ഇപ്പോള്‍ തിരിച്ചുകൊത്തുകയാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
ഇതിനെ എങ്ങനെ നേരിടണമെന്ന് തങ്ങള്‍ക്ക് അറിയാം. തങ്ങള്‍ക്കെതിരെ തിരിയുന്ന ആരുടെ തലയറുക്കാനും തയ്യാറാണെന്ന് താക്കറെ കൂട്ടിചേര്‍ത്തു. സംസ്ഥാന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മുംബൈയില്‍ ചേര്‍ന്ന മഹാ വികാസ് അഘാഡി എംഎല്‍എമാരുടെയും നേതാക്കളുടെയും സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യവെയായിരുന്നു താക്കറെയുടെ പരാമര്‍ശം.
ചടങ്ങിൽ പങ്കെടുത്ത എന്‍സിപി പ്രസിഡന്റ് ശരദ് പവാറും ബിജെപിയെ രൂക്ഷമായി വിമർശിച്ചു. കേന്ദ്രം പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നതെന്ന് ശരദ് പവാര്‍ വിമര്‍ശിച്ചു. തന്റെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ ഇത്രയും പ്രതികാര ബുദ്ധിയോടെ ഇടപെടുന്ന സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്നായിരുന്നു ശരദ്പവാറിന്റെ വിമര്‍ശനം.