രാജ്യത്തെ വിവിധ ഉത്പന്നങ്ങളുടെ നികുതി പുതുക്കി സർക്കാർ, ജനുവരി മുതൽ പ്രാബല്യത്തിൽ

0
36

 

സാമ്പത്തിക തിരിച്ചടി നേരിടുന്ന രാജ്യത്ത് നികുതി പുതുക്കി സർക്കാർ തീരുമാനം. ജനുവരി മുതൽ വിവിധ വസ്തുക്കളുടെയും വില വർധിക്കും. ലൗക്‌നൗവിൽ ചേർന്ന ജി എസ് ടി യോഗത്തിന് ശേഷമാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ നീക്കം എന്ന നിലയിലാണ് ഇരുമ്പ് മുതൽ കാർബൺ കലർത്തിയ ജ്യൂസുകൾക്കും പഴച്ചാറുകൾക്കും ഉൾപ്പെടെയാണ് ജി എസ് ടി വർധിപ്പിച്ചത്. പുതിയ നികുതി നിർദേശങ്ങൾ ജനുവരിമുതൽ നടപ്പാകും. നികുതി വർധിപ്പിച്ച വസ്തുക്കളുടെ പട്ടിക ഇങ്ങനെ:

● ഇരുമ്പ്, ചെമ്പ്, മാംഗനീസ്‌, അലുമിനിയം, കൊബാൾട്ട്‌, ലെഡ്‌, സിങ്ക്‌, ടിൻ, ക്രോമിയം എന്നിവയുടെ നികുതി അഞ്ചിൽനിന്ന്‌ 18 ശതമാനമാക്കി.

● എക്‌സ്‌റ്റേണൽ ബാറ്ററിക്ക് 18 ൽനിന്ന്‌ 28 ശതമാനമാക്കി.

● പേനകൾക്ക് 18 ശതമാനം

● കാർബൺ കലർത്തിയ പഴച്ചാറുകളുടെയും ജ്യൂസുകളുടെയും 28 ശതമാനം നികുതിക്കൊപ്പം 18 ശതമാനം നഷ്‌ടപരിഹാര നികുതിയും ഈടാക്കും.

● ആവർത്തനോപയോഗ ഉൽപ്പന്നങ്ങൾക്ക്‌ 12 ശതമാനം.

● ഓൺലൈൻ ഭക്ഷണവിതരണ ആപ്പുകൾ ഇനിമുതൽ അഞ്ചു ശതമാനം ജിഎസ്‌ടി നൽകണം. നിലവിൽ റെസ്‌റ്റോറന്റുകളായിരുന്നു നികുതി അടയ്‌ക്കേണ്ടത്.

● കോവിഡ്‌ ചികിത്സയ്‌ക്കുള്ള 11 മരുന്നിന്റെ നികുതി ഇളവ്‌ ഡിസംബർ അവസാനംവരെ തുടരും.

● റെയിൽവേ പാർട്ടുകൾ, ലോക്കോമോട്ടീവുകൾ എന്നിവയുടെ നികുതി 12ൽനിന്ന്‌ 18 ശതമാനമാക്കി.

● പാദരക്ഷകൾ, തുണിത്തരങ്ങൾ എന്നിവയ്‌ക്ക്‌ അന്തിമ ഉൽപ്പന്നത്തിന്‌ കൂടുതൽ നികുതി ഈടാക്കുന്നത്‌ 2022 ജനുവരി ഒന്നുമുതൽ തിരുത്തും.

● ക്യാൻസർ ചികിത്സയ്‌ക്കുള്ള മരുന്നുകളുടെ നികുതി 12ൽനിന്ന്‌ അഞ്ച്‌ ശതമാനമാക്കി.

● ചരക്കുവണ്ടികൾക്ക്‌ സംസ്ഥാനങ്ങൾ ഈടാക്കിയിരുന്ന നാഷണൽ പെർമിറ്റ്‌ ഫീസ്‌ ഒഴിവാക്കി.