മുഈൻ അലി തങ്ങൾക്ക് പരോക്ഷപിന്തുണ, മുസ്‌ലിം ലീഗിൽ അഭിപ്രായ സ്വാതന്ത്ര്യത്തിൻറെ ഒഴുക്ക്: കെ.എം ഷാജി

0
35

 

മുസ്‌ലിം ലീഗിൽ ആഭ്യന്തരകലഹം രൂക്ഷമായിരിക്കെ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനം ഉന്നയിച്ച മുഈൻ അലി തങ്ങൾക്ക് പരോക്ഷപിന്തുണ നൽകുന്ന പ്രസ്താവനയാണ് കെ എം ഷാജി നടത്തിയത്. വിമർശനങ്ങളും വിയോജിപ്പുകളും ലീഗിലെ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് ഷാജി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എതിരഭിപ്രായം പറയുന്നവരോട് പകയില്ല. ലീഗിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണെന്നും ഷാജി പറഞ്ഞു.

ശനിയാഴ്ച വൈകിട്ട് മലപ്പുറത്തു ചേർന്ന ലീഗ് ഉന്നതാധികാര സമിതിയിൽ യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈൻ അലി തങ്ങളെ നടപടിയെടുക്കാനുള്ള നീക്കം പാളിയിരുന്നു. വാർത്താസമ്മേളനത്തിനിടയിൽ മുഈൻ അലിക്കെതിരെ അസഭ്യവർഷം നടത്തിയ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തൻ റാഫി പുതിയകടവിനെ ലീഗിൽനിന്ന് സസ്പെൻഡ് ചെയ്തു. വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് ‘ഉചിതമായില്ല’എന്ന ഒറ്റവാക്കിൽ മുഈൻ അലിക്കെതിരെ പരാമർശം ഒതുക്കേണ്ടിവന്നു.

കുഞ്ഞാലിക്കുട്ടിയുടെ പ്രതീക്ഷകൾക്ക് വിപരീതമായി പാണക്കാട് കുടുംബം മുഈൻ അലിക്കൊപ്പം ഉറച്ചുനിന്നു. കൊടപ്പനയ്ക്കൽ കുടുംബാംഗങ്ങൾ സാദിഖലി തങ്ങളുടെ വീട്ടിൽ യോഗം ചേർന്നാണ് നിലപാട് കൈക്കൊണ്ടത്. വൈകിട്ട് ലീഗ് ഉന്നതാധികാരസമിതി യോഗത്തിൽ പി എം എ സലാമും കെ പി എ മജീദും മാത്രമേ കുഞ്ഞാലിക്കുട്ടിക്കൊപ്പമുണ്ടായിരുന്നുള്ളൂ.

ഇ ടി മുഹമ്മദ് ബഷീറും എം പി അബ്ദുസമദ് സമദാനിയും തന്ത്രപരമായ നിലപാടെടുത്തു. സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങൾ രോഗക്കിടക്കയിലാണ്. പാണക്കാട് കുടുംബത്തിന്റെ തീരുമാനം അറിയിക്കാൻ റഷീദലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, അബ്ബാസ് അലി തങ്ങൾ എന്നിവരെ വിളിച്ചുവരുത്തി.

മൂന്നര മണിക്കൂർ നീണ്ട യോഗത്തിൽ റഷീദലി ശിഹാബ് തങ്ങൾ മുഈൻ അലിക്കെതിരെ നടപടിയെടുക്കരുതെന്ന കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കി. കുടുംബാംഗത്തെ തെറിവിളിച്ച റാഫിക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ചന്ദ്രികവഴി കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്ന് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഇ ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. ലീഗിൽ വിഭാഗീയതയില്ല.

40 വർഷമായി കുഞ്ഞാലിക്കുട്ടിയാണ് ലീഗിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന ആരോപണത്തിൽ വസ്തുതയില്ലെന്നും പറഞ്ഞു. മുഈൻ അലിയുടെ നടപടി അനുചിതമായിപ്പോയെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ മൗനംപാലിച്ചു.