ഇന്ത്യ–അഫ്ഗാൻ സൗഹൃദപ്രതീകം സൽമ അണക്കെട്ടിന് നേരെ താലിബാൻ ആക്രമണം, സുരക്ഷ ആശങ്കയാകുന്നു

0
25

 

സൽമ അണക്കെട്ടിനു നേരെ താലിബാന്റെ ആക്രമണം വലിയ സുരക്ഷ ആശങ്കയാകുന്നു. അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിൽ ചെഷ്ത് ജില്ലയിലെ വൈദ്യുതിയുടെയും ജലസേചനത്തിന്റെയും പ്രധാന സ്രോതസ്സാണ് സൽമ അണക്കെട്ട്.

2016 ജൂണിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഘാനിയും സംയുക്തമായി അണക്കെട്ട് ഉദ്ഘാടനം ചെയ്തത്. വെള്ളിയാഴ്ച രാത്രിയോടെയാണ് അണക്കെട്ടിനെതിരെ താലിബാൻ മോട്ടർ ഷെല്ലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്.

അതേസമയം ആക്രമണത്തിന് പിന്നാലെ അണക്കെട്ടിന്റെ ചുമതലയുള്ള അഫ്ഗാൻ നാഷനൽ വാട്ടർ അതോറിറ്റി മുന്നറിയിപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. താലിബാന്റെ ആക്രമണം രൂക്ഷമായാൽ മഹാദുരന്തം ഉണ്ടാകുമെന്നാണ് ഇവർ അറിയിക്കുന്നത്. ഭീകരുടെ മോട്ടർ ഷെല്ല് ആക്രമണം രൂക്ഷമായാൽ സൽമ അണക്കെട്ട് തകരും.

കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ പല ഷെല്ലുകളും അണക്കെട്ടിന് അടുത്താണ് പതിച്ചത്. പടിഞ്ഞാറൻ അഫ്ഗാനിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവനും സ്വത്തും നശിക്കുന്ന വലിയ ദുരന്തമാണ് അണക്കെട്ട് തകർത്താൻ സംഭവിക്കുക. അണക്കെട്ട് ദേശീയ സ്വത്താണെന്നും അവ യുദ്ധത്തിൽ തകർക്കപ്പെടേണ്ടതല്ലെന്നും അതോറിറ്റി അറിയിച്ചു.