ഗിന്നസ് റെക്കോര്‍ഡ് ജേതാവ് മകാരം മാത്യു അന്തരിച്ചു. 80 വയസായിരുന്നു. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് കണ്ണൂര്‍ ചുങ്കക്കുന്നിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. മ എന്ന അക്ഷത്തില്‍ തുടങ്ങുന്ന വാക്കുകള്‍ മാത്രം കോര്‍ത്തുകൊണ്ട് സംസാരിക്കുന്നതിനാലാണ് അദ്ദേഹത്തിന് മകാരം മാത്യു എന്ന പേര് വീണത്.
നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട്. 1992ല്‍ തിരുവനന്തപുരത്ത് വെച്ച് തുടർച്ചയായി എട്ടു മണിക്കൂർ മകാരത്തില്‍ തുടങ്ങുന്ന വാക്കുകള്‍ കൊണ്ട് സംസാരിച്ചിതിനാലാണ് മത്തായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്.
മയ്ക്ക് പുറമേ അ, ക, പ, സ, ട്ട എന്നീ അക്ഷരങ്ങള്‍ ചേര്‍ത്തും മത്തായി രസകരമായി നിരവധി വേദികളില്‍ സംസാരിച്ചിട്ടുണ്ട്. ഏലിക്കുട്ടിയാണ് ഭാര്യ. മേഴ്‌സി, മനോജ് എന്നിവര്‍ മക്കളും ജെയ്‌മോന്‍, സോള്‍ജി എന്നിവപര്‍ മരുമക്കളുമാണ്.