രാജ്യത്ത് കൊറോണ പരിശോധനാ മാർഗനിർദേശങ്ങൾ പുതുക്കി ഐസിഎംആർ

0
34

രാജ്യത്ത് കൊറോണ പരിശോധനാ മാർഗനിർദേശങ്ങൾ പുതുക്കി ഐസിഎംആർ. രാജ്യത്തെ ലബോറട്ടറികളുടെ ജോലി ഭാരം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് മാർഗനിർദേശങ്ങളിലെ മാറ്റം.രോഗം സ്ഥിരീകരിച്ചവർക്ക് വീണ്ടും ആർടിപിസിആർ പരിശോധന നിർബന്ധമില്ലെന്നതടക്കമുളള മാറ്റങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഡിസ്ചാർജ് ചെയ്യുമ്പോൾ നിർബന്ധമായി പരിശോധന നടത്തണമെന്ന വ്യവസ്ഥ ഒഴിവാക്കി. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് ഇതര സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുന്നതിന് ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്ന നിബന്ധന ഇനി ഉണ്ടാകില്ല.

പരിശോധനാ ലബോറട്ടറികളുടെ ജോലിഭാരം കുറയ്ക്കാൻ ഈ മാറ്റങ്ങൾ സഹായകരമാകുമെന്ന് ഐസിഎംആർ വ്യക്തമാക്കി. നിലവിൽ രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലാണെന്ന് ഐസിഎംആർ സൂചിപ്പിക്കുന്നു.

ടെസ്റ്റിംഗ്, ട്രാക്കിംഗ്, ട്രെയ്സിംഗ്, ഐസൊലേഷൻ മാത്രമാണ് വൈറസ് വ്യാപനം നിയന്ത്രിക്കാനുളള മാർഗം. രോഗം സ്ഥിരീകരിക്കുന്നവർ വീട്ടിൽ ചികിത്സയിൽ തുടരുന്നതും വൈറസ് വ്യാപനം തടയാൻ സഹായിക്കുമെന്ന് ഐസിഎംആർ ചൂണ്ടിക്കാട്ടുന്നു.