നൈനിറ്റാളിൽ വൻ കാട്ടുതീ; 36 മണിക്കൂർ കഴിഞ്ഞിട്ടും നിയന്ത്രിക്കാനാകാതെ ഉദ്യോഗസ്ഥർ

0
55

നൈനിറ്റാളിൽ വൻ കാട്ടുതീ. കഴിഞ്ഞ 36 മണിക്കൂറുകളായി പടരുന്ന കാട്ടുതീ അനക്കാൻ ഇന്ത്യൻ എയർഫോഴ്‌സ് (ഐഎഎഫ്) തങ്ങളുടെ ഉദ്യോഗസ്ഥരെയും എംഐ-17 ഹെലികോപ്റ്ററുകളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഐഎഎഫ് ഹെലികോപ്റ്ററുകൾ അടുത്തുള്ള നൈനിറ്റാളിലെ ഭീംതാൽ തടാകത്തിൽ നിന്ന് വെള്ളം ഉയർത്തി പ്രദേശത്ത് സ്പ്രേ ചെയ്യുകയാണ്.

വനം വകുപ്പിൻ്റെയും അഗ്നിശമന സേനാംഗങ്ങളുടെയും നിരന്തരമായ ശ്രമങ്ങൾക്കിടയിലും, ഹെക്ടർ കണക്കിന് വനം ഇതിനകം കത്തിനശിച്ചു. കുതിച്ചുയരുന്ന തീജ്വാലകൾ ഇതുവരെ പൂർണ്ണമായി നിയന്ത്രിക്കാനായിട്ടില്ല. നൈനിറ്റാളിലെ ഹൈക്കോടതി കോളനിയിലാണ് തീ പടർന്നത്.

വെള്ളിയാഴ്ച രുദ്രപ്രയാഗിൽ വനത്തിന് തീയിടാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. ജാഖോലിയിലെ തടിയാൽ ഗ്രാമത്തിലെ ആടുകളെ മേയ്ക്കുന്ന നരേഷ് ഭട്ട് എന്ന വ്യകിതിയെ കാട്ടിൽ തീയിടുന്നതിനിടെ സ്ഥലത്ത് നിന്ന് പിടികൂടി. ചോദ്യം ചെയ്യലിൽ, ആടുകളെ മേയ്ക്കാൻ പുതിയ പുല്ല് വളർത്താനാണ് തീ കൊളുത്തിയതെന്ന് ഭട്ട് പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 31 പുതിയ കാട്ടുതീ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു, 33.34 ഹെക്ടർ വനഭൂമി നശിച്ചു.