മിഷൻ ബേലൂർ മഖ്ന ആറാം ദിനം ; ദൗത്യത്തിനൊപ്പം കർണാടക സംഘവും, പ്രദേശത്ത് നിരോധനാജ്ഞ തുടരുന്നു

അതിരാവിലെ റോഡിയോ കോളറിൽ നിന്ന് കിട്ടുന്ന സിഗ്നൽ അനുസരിച്ചാകും ഇന്നത്തെ നീക്കം. പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്.

0
86

കൽപ്പറ്റ: ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള വെടിവയ്ക്കാനുള്ള ശ്രമം പുനരാരംഭിച്ചു. കർണാടകത്തിൽ നിന്ന് എത്തിയ സംഘവും ദൗത്യത്തിനൊപ്പം ചേരും. ഒടുവിലത്തെ സിഗ്നൽ പ്രകാരം പനവല്ലി മേഖലയ്ക്ക് അടുത്താണ് ആനയുള്ളത്. ആനയെ കാണുന്നുണ്ടെങ്കിലും ഉന്നംപിടിക്കാൻ പാകത്തിന് കിട്ടാത്തതാണ് പ്രതിസന്ധി. മോഴയുടെ സഞ്ചാര വേഗവും ദൗത്യത്തെ തളർത്തുന്നുണ്ട്. അതിരാവിലെ റോഡിയോ കോളറിൽ നിന്ന് കിട്ടുന്ന സിഗ്നൽ അനുസരിച്ചാകും ഇന്നത്തെ നീക്കം. പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്.

വ്യാഴാഴ്ച പുലർച്ചെ പുനരാരംഭിച്ച ദൗത്യം ഫലം കാണാതെയാണ് അവസാനിപ്പിച്ചത്. ഉയർന്നു നിൽക്കുന്ന മുള്ളു പടർന്ന കുറ്റിക്കാടുകളും കൂടെയുള്ള മോഴയാനയുമാണ് വ്യാഴാഴ്ചയിലെ ദൗത്യവും ദുഷ്കരമാക്കിയത്. ഇടതൂർന്ന മരങ്ങൾ മൂലം ഡ്രോൺ പറത്താനാകാതിരുന്നതും പ്രതിസന്ധിയായി. ഇരു കാട്ടാനകളേയും വേര്‍പെടുത്തിയ ശേഷമേ മയക്കുവെടി വെക്കാന്‍ സാധിക്കുകയുള്ളൂ. മറ്റൊരു മോഴയാന ഈ കാട്ടാനയ്‌ക്കൊപ്പം തുടരുന്നതും പ്രതിസന്ധിയാണ്. മയക്കുവെടിവെക്കാന്‍ സാധ്യമായ ഭൂപ്രദേശത്ത് ബേലൂര്‍ മഖ്‌നയെ എത്തിക്കണമെന്നതും വനംവകുപ്പിന് വെല്ലുവിളിയാണ്.

അതേസമയം കഴിഞ്ഞദിവസം കർണാടക സിസിഎഫിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം കാട്ടിക്കുളം ബേലൂരിൽ എത്തിയിരുന്നു.ബേലൂർ മഖ്ന ദൗത്യത്തിൽ പങ്കെടുക്കാൻ കർണാടക വനം വകുപ്പ് സംഘം വയനാട്ടിലെത്തിയിരുന്നു.ബന്ദിപ്പൂർ ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘം വനത്തിൽ പരിശോധന നടത്തിയിരുന്നു.