അച്ഛൻ കൊട്ടാരത്തിൽ വളർന്ന തമ്പുരാൻ പയ്യനല്ല, ഇത് നടക്കുമ്പോൾ ഏഴോ എട്ടോ വയസാണ് പ്രായം; കൃഷ്ണകുമാറിനെ പിന്തുണച്ച് മകളുടെ പോസ്റ്റ്

അച്ഛൻ പണ്ടത്തെ കൊതി പറഞ്ഞതിനെ ഇങ്ങനെ ട്വിസ്റ്റ് ചെയ്‌തെങ്കിൽ പ്രാവിന് ഭക്ഷണം ഇട്ടു കൊടുത്തതിന് എന്നെ ആരെങ്കിലും എന്തെങ്കിലും പറയുമോ, എന്നെ ടാർഗറ്റ് ചെയ്യുമോ എന്നതായിരുന്നു എന്റെ പേടി.

0
224

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിനെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നതിനെംതിരെ മകൾ ദിയ കൃഷ്ണ രംഗത്ത്. പഴങ്കഞ്ഞി കുടിയ്ക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയുടെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ദിയയുടെ വീഡിയൊ. എന്നാൽ മുറ്റത്ത് കുഴികുത്തി അന്നത്തെ ജാതി സമ്പദായത്തെ തൻ്റെ ഗൃഹാതുര സ്മരണയാക്കി പറഞ്ഞതിനെതിരെയാണ് സോഷ്യൽ മീഡിയയിൽ നിന്നും സാമൂഹിക –
സാംസ്കാരിക മേഖലയിൽ നിന്നുമുള്ളവർ അദ്ദേഹത്തെ വിമർശിച്ചത്.

ദിയയുടെ വീഡിയൊയിൽ പറയുന്നത് ഇങ്ങനെയാണ്:
കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ അച്ഛന്റെ സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് പോയതായിരുന്നു. അവിടെ നിന്ന് അമ്മ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പോകുമ്പോൾ പഴങ്കഞ്ഞി കണ്ടു. ആദ്യമായാണ് ബ്രേക്ക്ഫാസ്റ്റിന്റെ കൂടെ പഴഞ്ചോറ് കാണുന്നത്. വീട്ടിൽ എല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണമാണ് പഴഞ്ചോറ്. പ്രത്യേകിച്ച് എനിക്കും അച്ഛനും. ആ വ്‌ലോഗിൽ അച്ഛൻ പറഞ്ഞത്.

പഴഞ്ചോറ് കണ്ടപ്പോൾ തന്നെ അച്ഛന് പഴയ കാലം ഓർമ വന്നുവെന്നാണ് പറയുന്നത്. പഴയ കാലം എന്നാൽ അച്ഛന് ഇരുപതോ മുപ്പതോ വയസുള്ളപ്പോഴല്ല, ഏഴോ എട്ടോ വയസുള്ളപ്പോഴത്തെ കാര്യമാണ്. അച്ഛൻ സാധാരണയിൽ സാധാരണക്കാരായ, ലോവർ മിഡിൽ ക്ലാസ് ഫാമിയിൽ നിന്നുമാണ് വരുന്നത്. അദ്ദേഹം വലുതായ ശേഷമാണ് മീഡിയയിലേക്ക് വരുന്നതും ഇന്നത്തെ നിലയിലേക്ക് എത്തുന്നതും.

അച്ഛന്റെ അമ്മയും അച്ഛനും ഇപ്പോൾ ജീവിച്ചിരിപ്പില്ല. അച്ഛന്റെ അമ്മ വളരെ കനിവുള്ള സ്ത്രീയായിരുന്നു. കുട്ടിക്കാലത്ത് അവിടെ പോയാൽ വെറും കയ്യോടെ തിരികെ വിടില്ല. ഒന്നുമില്ലെങ്കിൽ ഒരു ബിസ്‌ക്കറ്റ് എങ്കിലും തന്നു വിടുമായിരുന്നു. എൺപതുകളിലെ കാര്യമാണ് അച്ഛൻ പറഞ്ഞത്. അച്ഛന്റെ വീട്ടിൽ പണിക്കു വരുന്ന ആളുകളെക്കുറിച്ചല്ല പറഞ്ഞത്.

അച്ഛന്റെ വീടിന്റെ അടുത്ത് പണിക്ക് വരുന്നവരെക്കുറിച്ചാണ് പറഞ്ഞത്. അവർ ക്ഷീണിച്ച് നിൽക്കുന്നത് കണ്ട് അവർക്ക് ഭക്ഷണം കൊടുക്കാൻ അച്ഛന്റെ അമ്മയ്ക്ക് തോന്നിയിരുന്നു. ലോവർ മിഡിൽ ക്ലാസ് ഫാമിലി ആയതിനാൽ എല്ലാവർക്കുമുള്ള പാത്രവും ഗ്ലാസും ട്രേയുമൊന്നും കാണില്ല. ഒരു പത്തമ്പത് പേർക്ക് കൊടുക്കാൻ ഇതൊന്നും തികയില്ല. വീട്ടിൽ ഒരു രണ്ടുമൂന്ന് പാത്രങ്ങളൊക്കെയേ ഉണ്ടാകു.

അവർക്ക് ഭക്ഷണം കൊടുക്കണം എന്നു തോന്നി. അങ്ങനെ അമ്മൂമ്മ അവർക്ക് എല്ലാവർക്കും പഴഞ്ചോറുണ്ടാക്കും. നാട്ടിൻ പുറത്ത് പണ്ട് സ്ഥിരമായി ഭക്ഷണം കഴിക്കുന്ന രീതിയാണ് ഇത്. മണ്ണിൽ കുഴികുത്തി അതിൽ ഇല വച്ച് ചോറ് ഒഴിച്ച് കഴിക്കുന്നത്. കൈ വച്ചോ പ്ലാവിന്റെ ഇല വച്ചോ കഴിക്കും. എന്റെ അച്ഛനും അപ്പൂപ്പനും എന്റെ കൂട്ടുകാരുടെ അച്ഛന്മാരുമെല്ലാം അങ്ങനെ കഴിച്ചിട്ടുണ്ട്. അത് അന്നത്തെ ട്രഡിഷനാണ്. അന്ന് അങ്ങനെയാണ് കഴിക്കുന്നത്.

അവർ അങ്ങനെ കഴിക്കുന്നത് കാണുമ്പോൾ കൊച്ചുകുട്ടിയായ അച്ഛനും അങ്ങനെ കഴിക്കണമെന്ന് കൊതി തോന്നിയിട്ടുണ്ട്. എഴെട്ട് വയസുള്ള പയ്യന് തോന്നിയ ആഗ്രഹത്തെക്കുറിച്ചാണ് അച്ഛൻ ആ വീഡിയോയിൽ പറയുന്നത്. അല്ലാതെ താഴ്ന്ന ജാതിക്കാർക്ക് കുഴി കുത്തി കഞ്ഞി കൊടുത്തു എന്നല്ല അച്ഛൻ പറയുന്നത്.

എന്റെ അച്ഛനോ ഞാനോ എന്റെ കുടുംബത്തിലെ ഓരാൾ പോലും ഒരു സുഹൃത്തിനെ തിരഞ്ഞെടുക്കുന്നത് പോലും നിങ്ങൾ പൈസക്കാരാണോ എന്ന് ചോദിച്ചിട്ടല്ല. ഇതിനിയൊണ്, എന്റെ അച്ഛനുമായും ഞാനുമായും പ്രശ്നമുള്ള ചിലർ ആ ഭാഗം മാത്രമെടുത്ത് ട്വിസ്റ്റ് ചെയ്ത് എന്റെ അച്ഛന് ജാതിയുടെ പ്രശ്നമുണ്ടെന്ന് ആക്കുന്നത്. എന്റെ അച്ഛൻ ലോവർ മിഡിൽ ക്ലാസിൽ നിന്നുമാണ്. അങ്ങനെയുള്ളവർ പാവങ്ങളെ മോശമായി കാണില്ല. എന്റെ അച്ഛൻ കൊട്ടാരത്തിൽ വളർന്ന തമ്പുരാൻ പയ്യൻ അല്ല. അതു കൂടെ മനസിലാക്കണം. ഇതിനെതിരെ നിയമപരമായി നീങ്ങണം എന്ന് വരെ ചിലർ പറഞ്ഞു. പക്ഷേ, അതിൽ ചിലരൊക്കെ വിദ്യാർഥികളാണ്. അവരുടെ ഭാവിയെ ബാധിക്കും എന്നതിൽ അതിന് മുതിരുന്നില്ല.

 

View this post on Instagram

 

A post shared by Diya Krishna (@_diyakrishna_)

ഒരാളെപ്പറ്റി ഒരു കാര്യം പറയുമ്പോൾ അത് ശരിയാണോ തെറ്റാണോ എന്ന് അന്വേഷിക്കണം. എന്റെ വ്ളോഗിൽ അച്ഛന് പ്രാവിന് തീറ്റ കൊടുക്കുന്ന സമയത്ത് തറയിൽ ഇട്ടു കൊടുത്താൽ പ്രശ്നമാകുമോ എന്ന് ഞാൻ പറയുന്നുണ്ട്. പക്ഷേ, അവിടേയും ഞാൻ ആരുടേയും കാസ്റ്റിനെക്കുറിച്ചോ മതത്തെക്കുറിച്ചോ പറഞ്ഞിട്ടില്ല. ഒരു തെറ്റും ചെയ്യാതെ, അച്ഛൻ പണ്ടത്തെ കൊതി പറഞ്ഞതിനെ ഇങ്ങനെ ട്വിസ്റ്റ് ചെയ്‌തെങ്കിൽ പ്രാവിന് ഭക്ഷണം ഇട്ടു കൊടുത്തതിന് എന്നെ ആരെങ്കിലും എന്തെങ്കിലും പറയുമോ, എന്നെ ടാർഗറ്റ് ചെയ്യുമോ എന്നതായിരുന്നു എന്റെ പേടി.

ഇനി അതും കൂടെ നിങ്ങൾ ട്വിസറ്റ് ചെയ്‌തെടുക്കരുതേ. പ്രവിന് നമ്മൾക്ക് ഇങ്ങനെയോ ഭക്ഷണം കൊടുക്കാൻ പറ്റു. അല്ലാതെ ട്രിപ്പ് പോകുമ്പോൾ പ്ലേറ്റ് ഒന്നും കൊണ്ട് പോകാൻ പറ്റില്ല. അല്ലെങ്കിൽ കൈയ്യിലും കൊടുക്കാം. അങ്ങനെയും നമ്മൾ ചെയ്തു. എങ്ങനെയാണ് ഇതൊരു മതപരവും രാഷ്ട്രീയപരവുമായ കാര്യമായി മാറിയതെന്ന് എനിക്ക് മനസിലായിട്ടില്ല.

പരോക്ഷമായി ആളുകൾ ഉണ്ടാക്കിയെടുത്ത സ്റ്റോറിയിൽ നിന്നും ആർക്കെങ്കിലും വിഷമമായിട്ടുണ്ടെങ്കിൽ ഞാൻ അവരോട് ക്ഷമ ചോദിക്കുന്നു. എല്ലാ കാര്യങ്ങളും ട്വിസ്റ്റ് ചെയ്യാതിരിക്കുക. കാര്യങ്ങൾ പോസറ്റീവായി എടുക്കാൻ നോക്കുക. എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടായിരിക്കാം. അവയെല്ലാം ശരിയാവണമെന്നില്ല. അതിനാൽ കാര്യങ്ങൾ ട്വിസ്റ്റ് മറ്റുള്ളവരെ ടാർഗറ്റ് ചെയ്യാതിരിക്കുക.