ഇ ഡിക്ക് കനത്ത തിരിച്ചടി; ബിനീഷ് കോടിയേരിക്കെതിരായ കേസ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു; കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്നും നിരീക്ഷണം

0
103

കള്ളപ്പണം വെളുപ്പിച്ചെന്ന്‌ ആരോപിച്ച കേസിൽ ഇ ഡി പ്രതിചേർത്ത ബിനീഷ്‌ കോടിയേരിയ്ക്കെതിരായ വിചാരണക്കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എടുത്ത കേസ് നിലനിൽക്കില്ലെന്ന് കർണാടക ഹൈക്കോടതി നിരീക്ഷിച്ചു. ലഹരിക്കടത്ത് കേസിൽ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്‌ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് ബിനീഷിനെതിരെ നിലനിൽക്കില്ലെന്ന് ജസ്റ്റിസ് ഹേമന്ത് ചന്ദർ ഗൗഡർ നിരീക്ഷിച്ചു.

കേസ് സ്‌റ്റേ ചെയ്‌തതോടെ ഹൈക്കോടതി വാദം അവസാനിക്കുന്നത് വരെ ബിനീഷിന് വിചാരണക്കോടതിയിൽ ഹാജരാകേണ്ടതില്ല. 2020 ഒക്‌ടോബർ 29ന്‌ ചോദ്യം ചെയ്യാനെന്ന്‌ പറഞ്ഞ്‌ ബംഗളൂരുവിലേക്ക്‌ വിളിച്ചുവരുത്തി നാടകീയമായി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ ബിനീഷിനെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. ഒരു വർഷത്തിന് ശേഷമാണ് കർശന ഉപാധികളോടെ ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ ഒരുതെളിവും ഹാജരാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

നേരത്തേ കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നൽകിയ വിടുതൽ ഹർജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ബിനീഷ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ 2020 ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരി അറസ്റ്റിലായത്. ഒരു വർഷത്തിന് ശേഷമാണ് കർശന ഉപാധികളോടെ ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതിനെതിരെ അഞ്ച് മാസത്തിന് ശേഷമാണ് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.