പ്രസവവേദനയിൽ അപൂവ്വ കുരങ്ങ്; മണ്ണുത്തി വൈറ്റിനറി കോളേജിൽ സിസേറിയൻ

0
52

തൃശൂർ: പ്രസവ അസ്വസ്ഥകളെ തുടർന്ന് ജീവൻ അപകടത്തിലായ അമ്മക്കുരങ്ങിനെ രക്ഷിച്ച് മണ്ണുത്തി വെറ്ററിനറി കോളേജ്. ശസ്ത്രക്രിയയിലൂടെയാണ് അപൂർവ്വ ഇനം മാർമോസെറ്റ് വിഭാഗത്തിൽപ്പെട്ട അമ്മക്കുരങ്ങിനെ രക്ഷിച്ചത്. കുഞ്ഞുങ്ങളെ രക്ഷിക്കാൻ സാധിച്ചില്ല. കേരളത്തിൽ ആദ്യമായാണ് വളർത്തുകുരങ്ങിന് ശസ്ത്രക്രിയ നടത്തിയത്. മൂന്ന് കുട്ടികൾ ഉള്ളതിനാൽ ഗർഭപാത്രം വികസിക്കാൻ ബുദ്ധിമുട്ടുണ്ടായതാണ് പ്രശ്നത്തിന് കാരണമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

അൾട്രാ സൗണ്ട് പരിശോധനയിൽ മൂന്ന് കുട്ടികൾക്കും ജീവനില്ലെന്ന് കണ്ടു. പ്രസവത്തിനുള്ള മരുന്ന് നൽകിയിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് സിസേറിയൻ നടത്താൻ തീരുമാനിച്ചത്. മണ്ണുത്തി അനിമൽ റീ-പ്രൊഡക്ഷൻ വിഭാഗം മേധാവി ഡോ. സി. ജയകുമാർ, അസിസ്റ്റന്റുമാരായ ഡോ. ഹിരൺ എം. ഹർഷൻ, ഡോ. മാഗ്നസ് പോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

കുന്നംകുളം സ്വദേശി ലൈസൻസ് എടുത്ത് വളർത്തുന്നതാണ് മൂന്നുവയസുള്ള കുരങ്ങ്.അരക്കിലോ മാത്രമാണ് തൂക്കം. കറുപ്പും വെള്ളയുമാണ് നിറം. രണ്ടുലക്ഷത്തോളം രൂപ വിലവരും. കഴിഞ്ഞ രണ്ട് പ്രസവങ്ങളും സാധാരണമായിരുന്നു. ഓരോന്നിലും രണ്ട് കുട്ടികൾ വീതമുണ്ട്