വീട്ടമ്മയെ അടുക്കളയില്‍ കൊന്ന് കുഴിച്ചുമൂടിയ കേസ്: പ്രതിക്ക് നാലുവര്‍ഷം കഠിനതടവും പിഴയും

0
41

പണിക്കന്‍കുടിയില്‍ വീട്ടമ്മയായ സിന്ധുവിനെ അടുക്കളയില്‍ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതിക്ക് മറ്റൊരു കൊലപാതക ശ്രമക്കേസില്‍ നാലുവര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. പണിക്കന്‍കുടി മാണിക്കുന്നേല്‍ ബിനോയിയെയാണ് (48) തൊടുപുഴ രണ്ടാം അഡീഷനല്‍ സെഷന്‍സ് കോടതി ജി. അനില്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ പ്രതി ഒരുവര്‍ഷംകൂടി തടവ് അനുഭവിക്കണം.

ബിനോയ് സിന്ധുവിനെ കൊലപ്പെടുന്നതിനുമുമ്ബ് 2018 ഏപ്രില്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ബിനോയിയും അയല്‍വാസിയായ പണിക്കന്‍കുടി കുഴിക്കാട്ട് വീട്ടില്‍ സാബുവും (51) പടുതാക്കുളത്തിലെ വെള്ളം ചോര്‍ത്തിക്കളയുന്നത് സംബന്ധിച്ച്‌ തര്‍ക്കമുണ്ടായിരുന്നു. സംഭവദിവസം വൈകീട്ട് അഞ്ചിന് തന്റെ പടുതാക്കുളത്തിലെ വെള്ളം സ്ഥിരമായി ഒഴുക്കിക്കളയുകയാണെന്ന് ആരോപിച്ച്‌ സാബുവിനെ വീടിന് സമീപത്ത് ബിനോയ് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.

വെട്ടേറ്റ് സാബുവിന്റെ കൈക്ക് ഗുരുതര പരിക്കേറ്റു. ഈ കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് 2021 സെപ്റ്റംബര്‍ മൂന്നിന് സിന്ധുവിന്റെ മൃതദേഹം ബിനോയിയുടെ വീട്ടില്‍നിന്ന് കണ്ടെടുക്കുന്നത്.