കലിക്കറ്റ് സര്‍വകലാശാലയിലെ കൈക്കൂലി കേസില്‍ ഒരു ജീവനക്കാരനെ കൂടി സസ്‌പെൻഡ് ചെയ്തു. പരീക്ഷാ ഭവനിലെ ബിഎ വിഭാഗം അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍ സുജിത് കുമാറിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. സർട്ടിഫിക്കറ്റിലെ തെറ്റുതിരുത്താൻ വിദ്യാർത്ഥിനിയിൽ നിന്നും 5000 രൂപ വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കൈക്കൂലിയായി 5000 രൂപ മന്‍സൂർ അലി കൈപ്പറ്റി. ഇയാൾ വിദ്യാർത്ഥിയുടെ ഫീസ് അടയ്ക്കാതെ പഴയ ചെലാൻ തിരുത്തി നൽകി ക്രമക്കേട് കാണിച്ചതായും പരാതിയുണ്ട്. എം കെ മന്‍സൂറിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. തലശേരി സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. അപേക്ഷകയില്‍ നിന്ന് ഗൂഗിള്‍പേ വഴിയാണ് കൈക്കൂലി വാങ്ങിയത്.