ഫോണുകള്‍ ഉടന്‍ കിട്ടണമെന്ന് ക്രൈംബ്രാഞ്ച്, എന്തിനാണ് തിടുക്കമെന്ന് ദിലീപ്, മുന്‍കൂര്‍ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

0
69

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. ദിലീപ് കേസുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് മറയാക്കി ദിലീപ് തെളിവുകള്‍ നശിപ്പിച്ചു. ഫോണ്‍ ഉടന്‍ കിട്ടണമെന്ന് പ്രോസിക്യൂഷന്‍ നിര്‍ദ്ദേശിച്ചു, എന്നാൽ, എന്തിനാണ് തിടുക്കമെന്ന് ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു. വ്യാഴാഴ്ച എത്തിച്ചാല്‍ മതിയോ എന്നായിരുന്നു ഇക്കാര്യത്തിൽ ദിലീപിന്റെ മറുപടി.

ദിലീപിന് മറ്റാര്‍ക്കും കിട്ടാത്ത ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. പ്രതി വി ഐ പി ആണോ എന്ന് ഡി ജി പി ചോദിച്ചു. കേരളത്തില്‍ മറ്റൊരു പ്രതിക്കും ഇത്രയും പരിഗണന ലഭിച്ചിട്ടില്ല. പ്രതി ഉപാധിവെക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്തതാണ്. പ്രതികളുടേത് കുറ്റക്കാരെന്ന് തെളിയിക്കുന്ന പെരുമാറ്റം. നല്‍കാമെന്ന് ഏറ്റ ഫോണ്‍ പോലും നല്‍കിയില്ല. ഫോൺ സൂക്ഷിക്കേണ്ട സ്ഥലം പ്രതിയല്ല തീരുമാനിക്കേണ്ടത്.

 

കോടതി നിര്‍ദ്ദേശത്തിന്റെ മറവില്‍ തെളിവില്ലാതാക്കാന്‍ ശ്രമിച്ചു. പ്രതി സ്വാഭാവിക ജാമ്യത്തിന് പോലും അര്‍ഹതയില്ല. ഇപ്പോള്‍ ജാമ്യം നല്‍കുന്നത് തെറ്റായ കീഴ്വഴക്കങ്ങള്‍ക്ക് കാരണമാകുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യത്തില്‍ നാളെ തീരുമാനം ഉണ്ടാകും. ഫോണ്‍ കൈമാറുന്നതില്‍ പ്രതിഭാഗവും പ്രോസിക്യൂഷന്‍ തമ്മില്‍ കടുത്ത വാഗ്വാദം കോടതിയില്‍ ഉണ്ടായി.