ഫ്ലിപ്കാര്‍ട്ടിന് 10,600 കോടിയുടെ ഇ.ഡി നോട്ടീസ്, നടപടി വിദേശ വിനിമയചട്ടം ലംഘിച്ചതിന്റെ പേരിൽ

0
23

വിദേശ വിനിമയ ചട്ടം ലംഘിച്ചതിന് ഫ്ലിപ്കാര്‍ട്ടിന് എന്‍ഫാഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഫ്ലിപ്കാര്‍ട്ട് സ്ഥാപകൻ അടക്കം പത്തുപേർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഫ്ലിപ്കാര്‍ട്ട് സ്ഥാപകരായ സച്ചിന്‍ ബന്‍സാല്‍, ബിന്നി ബന്‍സാല്‍, വിവിധ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവക്കാണ് നോട്ടീസ്. 2009 മുതല്‍ 2015 വരെ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ഫെമ നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് ഫ്ലിപ്കാര്‍ട്ടിനെതിരായ ആരോപണം.

വിദേശ നിക്ഷേപം സ്വീകരിക്കുന്നതിലും മറ്റു ഇടപാടുകളുമായും ബന്ധപ്പെട്ട് കുറച്ചുകാലമായി ഫ്ലിപ്പ്കാർട്ടും ആമസോങ്‌ ഇ ഡി നിരീക്ഷണത്തിലാണ്. അതേസമയം, ഇന്ത്യന്‍ നിയമങ്ങള്‍ക്കും നടപടികള്‍ക്കും അനുസൃതമായാണ് പ്രവർത്തിക്കുന്നതെന്ന് ഫ്ലിപ്കാര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നോട്ടീസില്‍ പറയുന്ന 2009-2015കാലഘട്ടത്തിലെ സംഭവവുമായി ബന്ധപ്പെട്ട് ഫ്ലിപ്കാര്‍ട്ട് അന്വേഷണത്തില്‍ സഹകരിക്കും’ – ഫ്ലിപ്പ്കാര്‍ട്ട് അധികൃതർ പറഞ്ഞു.