സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

0
44

ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശി വേലിക്കകത്ത് ഹൗസില്‍ വി.എസ്. ഷൈസാണ് (28) ആണ് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിൽ ആയത് . തളിപ്പറമ്ബ് സി.ഐ എ.വി. ദിനേശന്‍െറ നേതൃത്വത്തിെല സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം സ്വദേശിനിയായ 24കാരിയുടെ പരാതിയിലാണ് അറസ്റ്റ്.

എസ്.ഐ പി.സി. സഞ്ജയ് കുമാര്‍, എ.എസ്.ഐ രതീഷ്, സി.പി.ഒ അബ്ദുല്‍ ജബ്ബാര്‍ എന്നിവരടങ്ങിയ സംഘമാണ് ഷൈസിനെ പിടികൂടിയത്. അറസ്റ്റിലായ ഷൈസ്, കപ്പാലത്ത് മാര്‍ക്കറ്റിങ് കമ്ബനിയുടെ താമസ സ്ഥലത്തുവെച്ച്‌ സഹപ്രവര്‍ത്തകയെ പീഡിപ്പിെച്ചന്നാണ് പരാതി. കപ്പാലത്ത് വീട് വാടകക്കെടുത്ത് ജീവനക്കാരെ അവിടെ താമസിപ്പിക്കുകയായിരുന്നു കമ്ബനി ചെയ്തിരുന്നത്. മറ്റു ജീവനക്കാര്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍പോയ സമയത്ത് പീഡിപ്പിെച്ചന്നാണ് പരാതിയിലുള്ളത്. ‘

പ്രതിയുടെ സ്വദേശമുള്‍ക്കൊള്ളുന്ന തൊടുപുഴ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. എന്നാല്‍, സംഭവം നടന്നത് തളിപ്പറമ്ബിലായതിനാല്‍ തൊടുപുഴ പൊലീസ്, കേസ് ഇങ്ങോട്ടേക്ക് കൈമാറുകയായിരുന്നു.കഴിഞ്ഞ മാര്‍ച്ചിലാണ് ആദ്യം പീഡിപ്പിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് മറ്റു സ്ഥലങ്ങളില്‍ കൊണ്ടുപോയും പീഡനം തുടര്‍ന്നു.തളിപ്പറമ്ബ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.