Wednesday
17 December 2025
30.8 C
Kerala
HomeIndiaസ്ത്രീധനത്തിനുവേണ്ടി മർദിച്ചു, വീട്ടില്‍ നിന്നും പുറത്താക്കി ബിജെപി എംഎല്‍എക്കെതിരെ ഭാര്യ

സ്ത്രീധനത്തിനുവേണ്ടി മർദിച്ചു, വീട്ടില്‍ നിന്നും പുറത്താക്കി ബിജെപി എംഎല്‍എക്കെതിരെ ഭാര്യ

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ബിജെപി നേതാവായ എംഎൽഎ പലതവണ മർദിച്ചതായി ഭാര്യയുടെ പരാതി. ബിജെപി നേതാവും ഹിമാചൽപ്രദേശിലെ എംഎല്‍എയുമായ വിശാല്‍ നെഹ്റിയക്കെതിരെയാണ് ഗുരുതര ആരോപണവുമായി ഭാര്യ ഒഷിന്‍ ശര്‍മ പരസ്യമായി രംഗത്തുവന്നത്. വിശാല്‍ ശാരീരികമായും തന്നെ മാനസികമായും ഉപദ്രവിക്കുന്നെന്ന് ഒഷിന്‍ ആരോപിച്ചു.
ഈ വര്‍ഷം ഏപ്രില്‍ 26നാണ് ഇരുവരും വിവാഹിതരായത്. തന്നെ വിശാല്‍ പലകുറി മര്‍ദിച്ചിട്ടുണ്ടെന്ന് ഹിമാചല്‍ പ്രദേശ് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥ കൂടിയായ ഒഷിന്‍ പറഞ്ഞു. തനിക്ക് കോവിഡ് ബാധിച്ചപ്പോള്‍ അവര്‍ വീട്ടില്‍ നിന്നും പുറത്താക്കി. തനിക്ക് വിവാഹ സമയത്ത് 1.20 ലക്ഷം രൂപയും ഒരു ലക്ഷം രൂപ വിലവരുന്ന മോതിരവും സ്വര്‍ണമാലയും നല്‍കിയിരുന്നു. പക്ഷേ ഭര്‍ത്താവ് വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ടു. പലതവണയായി മർദ്ദനം തുടർന്നതോടെയാണ് കാര്യങ്ങളെല്ലാം തുറന്നുപറയുന്നതെന്ന് ഒഷീൻ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച 11 മിനിറ്റ് നീണ്ട വിഡിയോയിലാണ് ഒഷിന്‍ ആരോപണങ്ങളുന്നയിച്ചത്.
കോളേജ് പഠനകാലം മുതൽക്കേ വിശാല്‍ നെഹ്റിയയെ അറിയാം. അന്നുതൊട്ടേ ഉപദ്രവിക്കുമായിരുന്നു. അതിനാൽ ബന്ധം ഉപേക്ഷിച്ചു. പിന്നീട് 2019ല്‍ വിശാൽ എംഎല്‍എ ആയപ്പോൾ തന്നോട് വിവാഹാഭ്യര്‍ഥന നടത്തി. ഇത് ആത്മാർത്ഥതയോടെയാണെന്ന് കരുതിയാണ് കല്യാണത്തിന് സമ്മതിച്ചത്. എന്നാൽ, ഇന്നിപ്പോൾ എന്നും മർദ്ദനമാണ്. എന്ത് സംഭവിക്കുമെന്നുപോലും അറിയില്ല. തന്റെയും കുടുംബത്തിന്റെയും സുരക്ഷക്കായാണ് ഈ വിഡിയോ ചെയ്യുന്നത്- സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ ഒഷിന്‍ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments