അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരം: ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി

0
18

ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ നടപ്പാക്കിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം പടരുന്നതിനിടെ ലക്ഷദ്വീപ് ബി.ജെ.പി നിന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ രാജി വെച്ചു.

ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ എം.സി. മുത്തുക്കോയ, മുന്‍ സംസ്ഥാന ട്രഷറര്‍ ബി. ഷുക്കൂര്‍, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി.പി. മുഹമ്മദ് ഹാഷിം, കവരത്തി ഘടകം മുന്‍ അധ്യക്ഷന്‍ എം.ഐ. മുഹമ്മദ് എന്നിവരടക്കമുള്ള നേതാക്കളാണ് രാജിവെച്ചത്. ലക്ഷദ്വീപിന്‍റെ ചുമതലയുള്ള എ.പി. അബ്ദുള്ളക്കുട്ടിക്ക് രാജിക്കത്ത് കൈമാറി.

നേരത്തെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ഘടകം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ കാര്യത്തില്‍ പുനരാലോചന വേണമെന്ന് ബി.ജെ.പി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി എച്ച്.കെ. മുഹമ്മദ് കാസിം ആവശ്യപ്പെട്ടിരുന്നു.

അഡ്മിനിസ്ട്രേറ്ററുടെ പ്രഫുൽ ഗോഡ പട്ടേലിന്‍റെ ഭരണപരിഷ്കാരത്തിൽ ലക്ഷദ്വീപിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള പരിഷ്കാരങ്ങളാണ് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ ദ്വീപിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നാണ് വിമർശനം. പ്രതിഷേധക്കാർക്ക് നേരെ പോലീസ് വീണ്ടും നടപടിയും എടുത്തിരുന്നു.

അഡ്മിനിസ്‌ട്രേറ്റർക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് പേരിൽ കൽപേനിയിൽ രണ്ട് പ്രതിഷേധക്കാരുടെ ഫോണുകൾ പോലീസ് പിടിച്ചെടുത്തു. കൂടാതെ നേരിട്ട് സ്റ്റേഷനിൽ ഹാജരാകണമെന്നും പോലീസ് ആവശ്യപ്പെട്ടു. അതേസമയം, അഗത്തിയിൽ കസ്റ്റഡിയിൽ എടുത്ത മൂന്ന് പേരെ വിട്ടയച്ചു. അടുത്ത ദിവസം വീണ്ടും സ്റ്റേഷനിൽ എത്താനും നിർദേശം നൽകി.

അതേസമയം, ലക്ഷദ്വീപിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കോടതി ചുമതലകളിൽനിന്ന് നീക്കി സർക്കാർ ജോലികളിൽ നിയോഗിച്ചതാണ് തടഞ്ഞത്. സ്ഥലംമാറ്റ ഉത്തരവിനെ തുടർന്ന് കോടതിയുടെ നടപടികൾ സ്തംഭിച്ചെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ മറുപടി നൽകണമെന്നും ഹൈക്കോടതി പറഞ്ഞു.