കോവിഡ് കിടക്ക മറിച്ചു വിൽക്കൽ: ബിജെപി എംപി തേജസ്വിസൂര്യയുടെ നാടകം പൊളിഞ്ഞു, യഥാർഥ പ്രതി ബിജെപി എംഎൽഎ സതീഷ് റെഡ്ഡി?

0
33

കോവിഡ് സെന്ററിൽ കിടക്ക മരിച്ചുവിൽക്കുന്നുവെന്നാരോപിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) സ്ഥാപിച്ച കൊവിഡ് വാർ റൂമിലെ 17 മുസ്‌ലിം ജീവനക്കാരെ ജോലിയിൽനിന്ന് പുറത്താക്കാനുള്ള ബിജെപി എംപിയും യുവമോർച്ച നേതാവുമായ തേജസ്വിസൂര്യയുടെ നാടകത്തിനുപിന്നിൽ യഥാർഥ പ്രതി ബിജെപി എംഎൽഎ സതീഷ് റെഡ്ഡിയെ രക്ഷിക്കാനുള്ള നീക്കമോ.

ആശുപത്രികളിൽ ബെഡ് അനുവദിക്കുന്നതിൽ അഴിമതിയുണ്ടെന്നും ഇതിനു പിന്നിൽ ജിഹാദികളായ മുസ്‌ലിം ജീവനക്കാരാണെന്നുമായിരുന്നു യുവമോർച്ച നേതാവും എംപിയുമായ തേജസ്വിസൂര്യയുടെ പരാമർശം.

എന്നാൽ, ബൃഹത് ബംഗളൂരു കോർപറേഷൻ (ബിബിഎംപി) പരിധിയിലെ ആശുപത്രികളിൽ കോവിഡ് ബെഡ് അനുവദിക്കുന്നതിൽ അഴിമതി നടത്തിയ സംഭവത്തിൽ വഴിത്തിരിവ്.

അഴിമതിക്ക് പിന്നിൽ ബൊമ്മനഹള്ളിയിൽ നിന്നുള്ള ബിജെപി എംഎൽഎ സതീഷ് റെഡ്ഡിയാണെന്ന് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഴിമതി കയ്യോടെ പിടികൂടുമെന്ന് ഉറപ്പായപ്പോൾ എംപിയെ വിളിച്ചുകൊണ്ടുവന്നു വിഷയം വർഗീയവൽക്കരിച്ചുവെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ.

സംഭവം വർഗീയവത്കരിച്ച്‌ തേജസ്വിസൂര്യ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. അഴിമതി വെളിപ്പെടുത്താൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിന് പിന്നാലെ അദ്ദേഹം പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് വിദ്വേഷ പരാമർശങ്ങൾ നടത്തിയത്. മുസ്ലിം ജീവനക്കാരുടെ പേര് വിഡിയോയിൽ എടുത്തുപറഞ്ഞ എം.പി എന്തടിസ്ഥാനത്തിലാണ് ഇവരെ നിയമിച്ചതെന്ന് ചോദിച്ചു.

എംഎൽഎമാരായ രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചർ, സതീഷ് റെഡ്ഡി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഈ വീഡിയോ കടുത്ത വർഗീയ പരാമർശങ്ങളോടെ വാട്സ്ആപ്പിൽ അതിവേഗം പ്രചരിച്ചു. ‘ആയിരക്കണക്കിന് ബംഗളൂരുകാരെ കൊല്ലാൻ ബിബിഎംപി വാർ റൂമിൽ പ്രവർത്തിക്കുന്ന തീവ്രവാദികളുടെ ലിസ്റ്റ്’ എന്നായിരുന്നു വിഡിയോക്കൊപ്പം പ്രചരിച്ച ഒരു സന്ദേശം.

തങ്ങളുടെ കൂട്ടാളികൾ പിടിക്കപ്പെടുമെന്നായപ്പോൾ ആശുപത്രിയിൽ ജോലിയിലുണ്ടായിരുന്ന മുസ്ലിം ജീവനക്കാർ, കിടക്ക നൽകാതെ ഹിന്ദു രോഗികളെ കൊല്ലുന്നു എന്ന ആരോപണവുമായി തേജസ്വി യാദവും സംഘവും ആശുപത്രി നാടകം ആസൂത്രണം ചെയ്തതായാണ് സൂചന.

അതിനിടെ, സതീഷ് റെഡ്ഡിക്കും അദ്ദേഹത്തിനൊപ്പം ആശുപത്രിയിലെത്തിയ തേജസ്വി സൂര്യ എംപിക്കുമെതിരേ കേസെടുക്കണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു.