കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അഫ്ഗാനിസ്താനിൽ 37 മരണം. മരണപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു.ശക്തമായ മഴയെ തുടർന്ന് പലയിടത്തും മണ്ണിടിച്ചിലുണ്ടായി.
പല പ്രദേശങ്ങളെല്ലാം മണ്ണിടിച്ചിൽ ഭീഷണിയിലാണ്. പടിഞ്ഞാറെ പ്രവിശ്യയായ ഹേറാത്തിൽ മാത്രം 24 പേർ മരിച്ചു. ഘോർ പ്രവിശ്യയിൽ കുട്ടികൾ ഉൾപ്പെടെ 10 പേരാണ് മരിച്ചത്. ഇവിടെ 163 വീടുകൾ ഭാഗികമായി തകരുകയും 910 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തെന്ന് അധികൃതർ അറിയിച്ചു.
വെള്ളപ്പൊക്ക ഭീഷണിയെതുടർന്ന് രാജ്യത്താകെ 405 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും ചിലയിടങ്ങളിൽ നദി കരകവിഞ്ഞൊഴുകുകയാണെന്നും അധികൃതർ അറിയിച്ചു.