ചൈനീസ് റോക്കറ്റ് ഭാഗങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു

0
34

ചൈന പുതുതായി നിർമ്മിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ പദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച ലോങ് മാർച്ച് 5ബി എന്ന റോക്കറ്റ് നിയന്ത്രണം വിട്ടു ഭൂമിയിലേയ്ക്ക് പതിച്ചു.മണിക്കൂറുകൾക്ക് മുമ്പ് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച റോക്കറ്റിൻറെ ഭാഗങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിലാണ് പതിച്ചത്.

റോക്കറ്റിൻറെ ഭാഗങ്ങളിലേറെയും ഭൂമിയിൽ പ്രവേശിക്കുന്നതിന് മുൻപ് കത്തിത്തീർന്നിരുന്നതായും അവശേഷിച്ച ഭാഗങ്ങളാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ വീണതെന്നും ചൈന വ്യക്തമാക്കി.നാലു ബൂസ്റ്ററുകളും ഒരു കോർ സ്റ്റേജുമായി ലോങ് മാർച്ച് 5ബി ഏപ്രിൽ 20നാണ് ചൈനയിലെ ഹൈനാൻ ദ്വീപിൽനിന്ന് ബഹിരാകാശത്തേക്ക് കുതിച്ചത്.

ചൈനയുടെ സ്വന്തം ബഹിരാകാശ ഏജൻസിക്കു വേണ്ട സാമഗ്രികളും വഹിച്ചായിരുന്നു യാത്ര. അവ ലക്ഷ്യത്തിലെത്തിച്ചതോടെ ദൗത്യം പൂർത്തിയായി മടങ്ങുന്ന റോക്കറ്റ് അപകടമില്ലാതെ അന്തരീക്ഷത്തിൽ കത്തിത്തീരുകയോ അവശേഷിച്ച ഭാഗങ്ങൾ സമുദ്രത്തിൽ വീഴുകയോ ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.

മുന്നറിയിപ്പുമായി യു.എസ് ഉൾപെടെ എത്തിയെങ്കിലും അപകടമില്ലാതെ വീഴ്ച പൂർത്തിയാകുകയായിരുന്നു. മെഡിറ്ററേനിയൻ കടലിലെവിടെയോ ആകും ലോങ് മാർച്ച് അഞ്ച് ബി എന്ന 18 ടൺ ഭാരമുള്ള റോക്കറ്റിൻറെ അവശിഷ്ടങ്ങൾ പതിക്കുകയെന്ന് ചൈന അറിയിച്ചിരുന്നു