കാണാതായ പതിമൂന്നുകാരിക്ക് വേണ്ടി കന്യകുമാരിയിൽ നടത്തിയ തിരച്ചിലിൽ നിരാശ

0
79

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിക്ക് വേണ്ടി കന്യാകുമാരിയിൽ നടത്തിയ തിരച്ചിലിൽ നിരാശ. പെൺകുട്ടിയെ കാണാതായി 28 മണിക്കൂർ കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല. കന്യാകുമാരി റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കണ്ടെത്താനായിട്ടില്ല. പ്ലാറ്റ്‌ഫോമിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചെങ്കിലും കുട്ടിയെ എവിടെയും കണ്ടെത്താനായില്ല.

രാവിലെ എഴു മുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധന ആരംഭിച്ചത്. ഒരു ദൃശ്യങ്ങളിലും കുട്ടിയില്ല. ഇതോടെ കുട്ടി കന്യാകുമാരിയിലെത്തിയതിന് തെളിവില്ലതായി. ഓട്ടോ ഡ്രൈവറുടെ മൊഴിയെ തുടർന്നാണ് കന്യാകുമാരിയിൽ തിരച്ചിൽ നടത്തിയിരുന്നത്. കുട്ടിയ്ക്കായുള്ള കന്യാകുമിരിയിലെ തിരച്ചിൽ പൊലീസ് പൂർണമായും അവസാനിപ്പിച്ചു. കുഴിത്തുറയിലും സിസിടിവി പരിശോധന നടത്തി. നാ​​ഗർകോവിലിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഇരണിയിലും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് നാ​​ഗർകോവിലിലേക്ക് പൊലീസ് എത്തിയത്. തമിഴിലും ഇം​ഗ്ലീഷിലും എഴുതിയ പോസ്റ്റർ പൊലീസ് പുറത്തിറക്കിയിട്ടുണ്ട്. കൂടുതൽ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കുട്ടിയെ കണ്ടെത്താനാണ് പൊലീസ് ശ്രമം.