ബംഗ്ലാദേശിൽ വീണ്ടും കലാപം; 90ലധികം പേർ കൊല്ലപ്പെട്ടു

0
96

ബംഗ്ലാദേശിൽ വീണ്ടും കലാപം. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടാണ് സമരം. അക്രമത്തിൽ 90ലധികം പേർ കൊല്ലപ്പെട്ടു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തി. ഇൻ്റർനെറ്റ് വിച്ഛേദിക്കപ്പെട്ടു. സംവരണ വിരുദ്ധ സമരം ബംഗ്ലാദേശിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറിയിരിക്കുന്നു.

പ്രക്ഷോഭത്തിൽ മരിച്ചവരിൽ പൊലൂസ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടെയുള്ളവരുണ്ട്. ബം​ഗ്ലാദേശിലുള്ള ഇന്ത്യൻ പൗരന്മാരോട് ജാ​ഗ്രത പാലിക്കണമെന്ന് ഇന്ത്യ നിർദേശിച്ചു. ജനുവരിയിൽ തുടർച്ചയായി നാലാം തവണയും അധികാരത്തിൽ തിരിച്ചെത്തിയ ഹസീനയ്ക്ക് പ്രതിഷേധം വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥി പ്രസ്ഥാനം പ്രഖ്യാപിച്ച നിസ്സഹകരണ പ്രസ്ഥാനത്തിന് ഇരുന്നവർ അവാമി ലീഗ്, ഛത്ര ലീഗ്, ജൂബോ ലീഗ് പ്രവർത്തകരുമായി ഏറ്റുമുട്ടിയതോടെയാണ് അക്രമം പുനരാരംഭിച്ചത്. സർക്കാർ ജോലികൾക്കുള്ള സംവരണ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളിൽ നിന്ന് ജൂലൈയിൽ ആരംഭിച്ച പ്രതിഷേധം 200 ലധികം പേർ കൊല്ലപ്പെടുകയും അക്രമത്തിലേക്ക് നീങ്ങുകയും ചെയ്തതിന് പിന്നാലെയാണ് അടുത്ത പ്രക്ഷോഭത്തെ രാജ്യത്തെ ബാധിച്ചിരിക്കുന്നത്.

സംവരണവിഷയത്തിൽ ബം​ഗ്ലാദേശ് സുപ്രീംകോടതി നേരിട്ട് ഇടപെട്ടതിന് പിന്നാലെയാണ് അന്നത്തെ പ്രക്ഷോഭം അയഞ്ഞത്. സർക്കാർ സർവീസിലെ സംവരണത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തത്. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്കുള്ള 30 ശതമാനം സംവരണമുണ്ടായിരുന്നത് അഞ്ചായി കുറക്കുകയും ചെയ്തിരുന്നു.