20 കുട്ടികളെയും രക്ഷിച്ചു, സ്കൂൾ ബസ് ഡ്രൈവർ മരണത്തിനു കീഴടങ്ങി

0
244

കോയമ്പത്തൂരിൽ സ്കൂൾ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവർക്ക് ഹൃദയാഘാതം. 20 കുട്ടികൾ ഉൾപ്പെടുന്ന സ്കൂൾ ബസ് സുരക്ഷിതമായിട്ട് പാർക്ക് ചെയ്തു, ശേഷം മരണത്തിനു കീഴടങ്ങി. സ്കൂൾ ബസ് ഡ്രൈവർ വെള്ളക്കോവിൽ കെസിപി നഗറിൽ താമസിക്കുന്ന സോമലയപ്പൻ (49) ആണ് മരിച്ചത്.

വേദന കടിച്ചുപിടിച്ച് ബസ് സുരക്ഷിതമായി പാർക്ക് ചെയ്ത ശേഷമാണ് സോമലയപ്പൻ മരണത്തിന് കീഴടങ്ങിയത്. സോമലയപ്പന് ആദരാഞ്ജലികൾ അർപ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. സ്കൂൾ ബസ് ഓടിക്കുന്നതിനിടെ സോമലയപ്പന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. സ്വന്തം ജീവൻ പോലും തൃണവത്ക്കരിച്ച് ബസിലുണ്ടായിരുന്ന 20 കുട്ടികളുടെ ജീവൻ രക്ഷിക്കാനാണ് അയാൾ ആദ്യം ശ്രമിച്ചത്.

അയ്യന്നൂരിലെ സ്വകാര്യ സ്‌കൂളിൽ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന സോമലയപ്പൻ ഒരു വർഷം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. ഭാര്യ ലളിത ബസിൽ സഹായിയായി ജോലി ചെയ്തിരുന്നതായി പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.