ശ്രീനഗർ; പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു

0
83

ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. ലാൻസ് നായിക് സുഭാഷ് കുമാർ ആണ് വീരമൃത്യു വരിച്ചത്.. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പൂഞ്ച് അതിർത്തിയിൽ ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയുതിർക്കുന്നതും പ്രത്യാക്രമണം ഉണ്ടാകുന്നതും. ഗുരുതരമായി പരിക്കേറ്റ സൈനികൻ പിന്നീട് ചികിത്സയിലിക്കെ മരണത്തിന് കീഴടങ്ങി. ഏറ്റുമുട്ടലിൽ ഭീകരവാദികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

പോസ്റ്റ് മോർട്ടത്തിന് ശേഷം സൈനികന്റെ മൃതദേഹം സൈന്യത്തിന് വിട്ടുനൽകിയതായി പൊലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. ദിവസങ്ങൾക്ക് മുമ്പ് കശ്മീരിൽ തുടരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നതതല സുരക്ഷാ സമിതി യോ​ഗം ചേർന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

24 മണിക്കൂറിനുള്ളിൽ ജമ്മു മേഖലയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കി. കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി കഴിഞ്ഞ ദിവസം മേഖല സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഭീകരാക്രമണങ്ങൾ നേരിടാനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.

തിങ്കളാഴ്ച ഡിഫൻസ് ഗാർഡിന്റെ വീടിന് നേരെയും ഭീകരർ ആക്രമണം നടത്തി. സുരക്ഷാ സേന തിരിച്ചടിച്ചതോടെ ഭീകരർ ഓടിയൊളിച്ചു. ഭീകരരെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണെന്ന് അധികൃതർ അറിയിച്ചു. ഭീകരരെ നേരിടാൻ ഉന്നത പരിശീലനം നേടിയ കൂടുതൽ സൈനികരെയും പാരാ സ്പെഷ്യൽ ഫോഴ്സ് കമാൻഡോകളെയും വിന്യസിച്ചിട്ടുണ്ട്.

പോസ്റ്റ് മോർട്ടത്തിന് ശേഷം സൈനികന്റെ മൃതദേഹം സൈന്യത്തിന് വിട്ടുനൽകിയതായി പൊലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. ദിവസങ്ങൾക്ക് മുമ്പ് കശ്മീരിൽ തുടരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നതതല സുരക്ഷാ സമിതി യോ​ഗം ചേർന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

24 മണിക്കൂറിനുള്ളിൽ ജമ്മു മേഖലയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കി. കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി കഴിഞ്ഞ ദിവസം മേഖല സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഭീകരാക്രമണങ്ങൾ നേരിടാനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.

തിങ്കളാഴ്ച ഡിഫൻസ് ഗാർഡിന്റെ വീടിന് നേരെയും ഭീകരർ ആക്രമണം നടത്തി. സുരക്ഷാ സേന തിരിച്ചടിച്ചതോടെ ഭീകരർ ഓടിയൊളിച്ചു. ഭീകരരെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണെന്ന് അധികൃതർ അറിയിച്ചു. ഭീകരരെ നേരിടാൻ ഉന്നത പരിശീലനം നേടിയ കൂടുതൽ സൈനികരെയും പാരാ സ്പെഷ്യൽ ഫോഴ്സ് കമാൻഡോകളെയും വിന്യസിച്ചിട്ടുണ്ട്.