ഏഴ് ശതമാനം ജിഡിപി വളർച്ചാനിരക്ക്, എന്നാൽ ഇന്ത്യയിൽ അതനുസരിച്ചുള്ള തൊഴിലവസരങ്ങൾ ഇല്ല, വെലോസിറ്റി ഗ്ലോബൽ 2024 റിപ്പോർട്ട്

0
74

പാക്കിസ്ഥാൻ, നൈജീരിയ തുടങ്ങിയ അവികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ആളുകളുടെ ഏറ്റവും പ്രതിമാസ വേതനം കുറവാണെന്ന് ആഗോള റിപ്പോർട്ട് പറയുന്നു. വെലോസിറ്റി ഗ്ലോബൽ 2024 റിപ്പോർട്ടിലാണ് ഈ പരാമർശം വന്നത്. റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 45 ഡോളറും (3760.61 രൂപ) നൈജീരിയയിൽ 76 ഡോളറും (6351.25 രൂപ) പാക്കിസ്ഥാനിൽ 114 ഡോളറുമാണ് (9526.88 രൂപ) പ്രതിമാസ കുറഞ്ഞ വേതനം.
ഇന്ത്യയ്ക്ക് പിന്നിലുള്ളത് 28 ഡോളർ പ്രതിമാസ വരുമാനമുള്ള ശ്രീലങ്കയും കിർഗിസ്താനും മാത്രമാണ്. കേന്ദ്രസർക്കാരിൻ്റെ നയങ്ങളിലെ വീഴ്ചയാണ് തൊഴിൽ പ്രതിസന്ധിക്ക് കാരണമെന്നാരോപിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര ആണ് രംഗത്തെത്തിയിരിക്കുന്നത്.

പവൻ ഖേര എക്സിൽ വെലോസിറ്റി ഗ്ലോബൽ 2024 റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള കുറഞ്ഞ വേതനമുള്ള രാജ്യങ്ങളുടെ പട്ടിക പങ്കുവെച്ചു. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കുമെന്ന സ്വപ്നമാണ് ജിഡിപി വളർച്ചയുടെ പേര് പറഞ്ഞ് മോദി വിൽക്കുന്നത്. എന്നാൽ യാഥാർഥ്യമിതല്ലെന്ന് പവൻ ഖേര പോസ്റ്റിൽ പറയുന്നു.

ഏഴ് ശതമാനം ജിഡിപി വളർച്ചാനിരക്ക് ഉണ്ടായിട്ടും ആവശ്യത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യ പ്രയാസപ്പെടുകയാണെന്ന യുഎസ് ആസ്ഥാനമായുള്ള ബാങ്കിങ് ഭീമൻ സിറ്റിഗ്രൂപ് റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. ഇതിനെ കേന്ദ്ര തൊഴിൽ മന്ത്രാലയം തള്ളിയിുന്നു. രാജ്യത്ത് വർഷം 1.2 കോടി തൊഴിലവസരങ്ങൾ അധികമായി സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും, എന്നാൽ ഏഴ് ശതമാനത്തിന് മേലെ സാമ്പത്തിക വളർച്ചയുണ്ടായിട്ടും ഇന്ത്യക്ക് അത് സാധിക്കുന്നില്ലെന്നുമാണ് സിറ്റി ഗ്രൂപ്പിൻ്റെ റിപ്പോർട്ടിലെ പ്രധാന വിമർശനം.