കെഎസ്ആർടിസിക്ക് 8.57 കോടി വരുമാനത്തിൻ്റെ റെക്കോർഡ് കളക്ഷൻ

0
68

ഏപ്രിൽ 15 വരെ കെഎസ്ആർടിസിക്ക് 8.57 കോടി വരുമാനത്തിൻ്റെ റെക്കോർഡ് കളക്ഷൻ. 4179 ബസുകളാണ് ഓടിയത്. കഴിഞ്ഞ വർഷം ഏപ്രിലിലെ നേട്ടമാണ് മറികടന്നത്. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിൻ്റെ നിർദേശപ്രകാരമാണ് ഡെഡ് കിലോമീറ്ററുകൾ ഒഴിവാക്കി സർവീസുകൾ പുനഃസംഘടിപ്പിച്ചത്. 2023 ഏപ്രിൽ 24-ന് 8.30 കോടി രൂപ ലാഭം നേടിയതായി കെഎസ്ആർടിസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കെഎസ്ആർടിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിലും വിവരം പങ്കുവച്ചു.

4324 ബസ്സുകൾ ഓപ്പറേറ്റ് ചെയ്തതിൽ 4179 ബസ്സുകളിൽ നിന്നുള്ള വരുമാനമാണ് 8.57 കോടി രൂപയെന്ന് കെഎസ്ആർടിസി വിശദീകരിച്ചു. 14.36 ലക്ഷം കിലോമീറ്റർ ഓപ്പറേറ്റ് ചെയ്തപ്പോൾ കിലോമീറ്ററിന് 59.70 രൂപയാണ് വരുമാനം ലഭിച്ചത്.

ഒറ്റപ്പെട്ട സർവീസുകൾ, ആദിവാസി മേഖല, തോട്ടം മേഖല, വിദ്യാർഥി കൺസഷൻ റൂട്ടുകൾ എന്നിവ ഒഴികെയുള്ള വരുമാനം കുറഞ്ഞ ഡെഡ് ട്രിപ്പുകളും ആളില്ലാത്ത ഉച്ചസമയത്തെ ട്രിപ്പുകളുമാണ് ഒഴിവാക്കിയത്. പകരം വരുമാന ലഭ്യതയുള്ള പ്രധാന റൂട്ടുകളിലും ദീർഘദൂര റൂട്ടുകളിലും അഡീഷണൽ സർവീസുകൾ ക്രമീകരിച്ചാണ് ചെലവ് വർദ്ധിക്കാതെ കെഎസ്ആർടിസി നേട്ടം ഉണ്ടാക്കിയത്.

എന്നാൽ തിരക്കേറിയ ദീർഘദൂര ബസ്സുകൾ മുൻകൂട്ടി പ്ലാൻ ചെയ്ത് തിരക്കനുസരിച്ച് സർവീസുകൾ ക്രമീകരിച്ചു. ഇത്തരത്തിൽ ഏതാണ്ട് 140 സർവീസുകളാണ് അധികമായി സംസ്ഥാനത്തിനുള്ളിൽ ക്രമീകരിച്ചതെന്ന് കെഎസ്ആർടിസി അറിയിച്ചു.

കെഎസ്ആർടിസി ഫേസ്ബുക് പോസ്റ്റ്