ഭാര്യയെ സംശയം ; ഭർത്താവ് മുറിയിൽ പൂട്ടിയിട്ടത് 12 വർഷം, ശുചിമുറി ഉപയോഗിക്കാന്‍ പോലും അനുവാദമില്ലായിരുന്നുവെന്ന് ഭാര്യ

മുറിയ്ക്കുള്ളില്‍ ഒരു ബക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. സ്ത്രീയുടെ വിസര്‍ജ്യങ്ങള്‍ ഇയാള്‍ തന്നെ പുറത്തുകൊണ്ടുപോയി കളയും.

0
65

സംശയരോ​ഗത്തിന്റെ പേരിൽ ഭർത്താവ് ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് ദ്രോഹിച്ചത് 12 വർഷം. കര്‍ണാടകയിലെ മൈസൂരിലാണ് സംഭവം. കല്യാണം കഴിഞ്ഞ് കുറച്ച് കാലത്തിനുള്ളില്‍ തന്നെ ചെറിയ സംശയത്തിന്റെ പേരില്‍ സന്നലയ്യ എന്ന തന്റെ ഭര്‍ത്താവ് തന്നെ മുറിയില്‍ പൂട്ടിയിട്ടതായി സുമ എന്ന സ്ത്രീ കര്‍ണാടക പൊലീസിനോട് പറഞ്ഞു. മൂന്ന് പൂട്ടുകള്‍ ഇട്ട് പൂട്ടിയ മുറിയിലാണ് സുമയെ പ്രതി താമസിപ്പിച്ചിരുന്നത്.

സന്നലയ്യയുടെ മൂന്നാം ഭാര്യയാണ് സുമ. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്. മക്കളോട് അധികം സംസാരിക്കാനും സുമയെ അനുവദിച്ചിരുന്നില്ല. മക്കളെ ചെറിയ ജനാലയിലൂടെ അല്‍പനേരം കാണാന്‍ മാത്രമേ സമ്മതിച്ചിരുന്നൂള്ളൂ . മക്കളോടൊപ്പം രാത്രി ഉറങ്ങാന്‍ പോലും അനുവാദം തന്നിരുന്നില്ലെന്നും സ്ത്രീ പൊലീസിനോട് പറഞ്ഞു.

വീടിന് പുറത്തുള്ള ശുചിമുറി ഉപയോഗിക്കാന്‍ പോലും പ്രതി അനുവദിച്ചിരുന്നില്ല. മുറിയ്ക്കുള്ളില്‍ ഒരു ബക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. സ്ത്രീയുടെ വിസര്‍ജ്യങ്ങള്‍ ഇയാള്‍ തന്നെ പുറത്തുകൊണ്ടുപോയി കളയും. ആരുമായും സംസാരിക്കാന്‍ ഇയാള്‍ അനുവദിച്ചിരുന്നില്ല. രക്ഷപ്പെടാന്‍ ശ്രമിക്കരുതെന്നും ശ്രമിച്ചാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സുമ പൊലീസിനോട് പറഞ്ഞു.