മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ് ; രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്

ഇംഫാൽ ഈസ്റ്റിലെ ഒരു ഗ്രാമത്തിലാണ് സംഘര്‍ഷം നടന്നത്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

0
84

മണിപ്പൂരിൽ വീണ്ടും സംഘർഷം. കഴിഞ്ഞദിവസം മേഖലയിൽ നടന്ന വെടിവെയ്പ്പിൽ രണ്ട് മരണം സ്ഥിരീകരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റതായിട്ടാണ് വിവരം. മേഖലയിൽ സുരക്ഷാ വിന്യാസം ശക്തമാക്കിയെന്ന് സർക്കാർ. ഇംഫാൽ ഈസ്റ്റിലെ ഒരു ഗ്രാമത്തിലാണ് സംഘര്‍ഷം നടന്നത്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

ഇംഫാൽ ഈസ്റ്റ്, ക്യാംങ്ങ് പോപ്പി എന്നിവിടങ്ങളിൽ വെടിവെപ്പ് നടന്നതിന് പിന്നാലെയാണ് മരണവാര്‍ത്ത പുറത്തെത്തിയത്. രണ്ട് പേരെ പരുക്കേറ്റ നിലയിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുക്കി, മെയ്തേയ് വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ആയുധധാരികളായ അക്രമിസംഘം നാട്ടുകാർക്ക് നേരെ വെടിവെക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണെന്നുള്ള വിശദാംശങ്ങൾ ലഭ്യമല്ല. ഇരു വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായെന്നും മൂന്ന് പേര്‍ കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് അറിയിക്കുന്നത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും സൂചനയുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ ഒരാൾ ബിജെപിയുടെ യുവജന വിഭാഗത്തിൻ്റെ മുൻ സംസ്ഥാന ഘടകം പ്രസിഡൻ്റ് എം ബാരിഷ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.