ജർമൻ ഫുട്‌ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു

ലോകകപ്പും യുവേഫ ചാമ്പ്യൻസ് ലീഗും ബാലൺദ്യോറും നേടിയ ലോകത്തെ ചുരുക്കം താരങ്ങളിൽ ഒരാളാണ് ഫ്രാൻസ്.

0
600

ജർമൻ ഫുട്‌ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ (78) അന്തരിച്ചു. ജർമൻ വാർത്താ ഏജൻസിയായ ഡിപിഎ ആണ് മരണ വിവരം റിപ്പോർട്ട് ചെയ്തത്. പശ്ചിമ ജർമനിക്കായി 104 മത്സരങ്ങൾ കളിച്ച അദ്ദേഹം ക്യാപ്റ്റനെന്ന നിലയിൽ അവരെ 1974-ലെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു. പിന്നീട് 16 വർഷത്തിനു ശേഷം 1990-ൽ ജർമനിയുടെ പരിശീലകനായി. 1970-കളുടെ മധ്യത്തിൽ ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിനൊപ്പം യൂറോപ്യൻ കപ്പ് ഹാട്രിക്ക് ഉൾപ്പെടെ നിരവധി ബഹുമതികളും അദ്ദേഹം നേടി.

ലോകകപ്പും യുവേഫ ചാമ്പ്യൻസ് ലീഗും ബാലൺദ്യോറും നേടിയ ലോകത്തെ ചുരുക്കം താരങ്ങളിൽ ഒരാളാണ് ഫ്രാൻസ്. കൂടാതെ കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഫിഫ ലോകകപ്പ് നേടിയ മൂന്ന് പുരുഷന്മാരിൽ ഒരാളാണ് അദ്ദേഹം. കൂടാതെ, രണ്ട് തവണ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെടുകയും നാല് തവണ ജർമ്മൻ ഫുട്ബോളർ ഓഫ് ദ ഇയർ ആയി ആദരിക്കുകയും ചെയ്തു.

രണ്ടു തവണ യൂറോപ്യൻ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടു. ജർമനിക്കായി മൂന്ന് ലോകകപ്പുകളിലും രണ്ട് യൂറോ കപ്പിലും കളിച്ചു. ലോകകപ്പും യൂറോ കപ്പും നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോഡും ഇദ്ദേഹത്തിന്റെ പേരിൽ തന്നെ.

ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിനൊപ്പം നിരവധി കിരീടങ്ങൾ സ്വന്തമാക്കിയ താരം കൂടിയാണ് അദ്ദേഹം. 1974, 1975, 1976 വർഷങ്ങളിൽ ബയേണിനൊപ്പം തുടർച്ചയായി ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തിട്ടു. പിന്നീട് ബയേണിന്റെ പരിശീലകനായും പ്രസിഡന്റായും സേവനമനുഷ്ടിച്ചു.