തീവ്രതയേറുന്നു, ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള 35 ട്രെയിനുകള്‍ റദ്ദാക്കി

വിവിധ സംസ്ഥാനങ്ങളിലായി മൊത്തം 118 ട്രെയിനുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ മുഴുവന്‍ പണവും തിരികെ നല്‍കും

0
289

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മിയാസങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള 35 ട്രെയിനുകള്‍ റദ്ദാക്കി. വിവിധ സംസ്ഥാനങ്ങളിലായി മൊത്തം 118 ട്രെയിനുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ മുഴുവന്‍ പണവും തിരികെ നല്‍കുമെന്നും റെയില്‍വെ വ്യക്തമാക്കി.

റദ്ദാക്കിയ ട്രെയിനുകള്‍
നരസാപൂര്‍-കോട്ടയം (07119, ഞായര്‍)
കൊല്ലം-സെക്കന്തരാബാദ് (07130, ഞായര്‍)
തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, ഞായര്‍)
നാഗര്‍കോവില്‍-ഷാലിമാര്‍ (12659, ഞായര്‍)
സെക്കന്തരാബാദ്-തിരുവനന്തപുരം (17230, ഞായര്‍)

ബിലാസ്പൂര്‍-എറണാകുളം (22815, തിങ്കള്‍)
ഹാതിയ- എറണാകുളം (22837, തിങ്കള്‍)
കൊച്ചുവേളി-കോര്‍ബ (22648, തിങ്കള്‍)
തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, തിങ്കള്‍)
ധന്‍ബാദ്-ആലപ്പുഴ (13351, ഞായര്‍), ധന്‍ബാദ് -ആലപ്പുഴ (13351, തിങ്കള്‍)
സെക്കന്തരാബാദ്-തിരുവനന്തപുരം (17230, തിങ്കള്‍)
കോട്ടയം-നരസാപൂര്‍ (07120, തിങ്കള്‍)

പട്‌ന-എറണാകുളം (22670, ചൊവ്വ)
ടാറ്റ- എറണാകുളം (18189, ഞായര്‍), എറണാകുളം-ടാറ്റ (18190, ചൊവ്വ)
ഗോരഖ്പൂര്‍-കൊച്ചുവേളി (12511, ചൊവ്വ)
സെക്കന്തരാബാദ് -തിരുവനന്തപുരം (17230, ചൊവ്വ)
തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ചൊവ്വ)

കോര്‍ബ-കൊച്ചുവേളി (22647, ബുധന്‍)
എറണാകുളം-ബിലാസ്പൂര്‍ (22816, ബുധന്‍)
കന്യാകുമാരി-ദിബ്രുഗഡ് (22503, ബുധന്‍)
എറണാകുളം-ഹാതിയ (22838, ബുധന്‍)
കൊച്ചുവേളി-ഗോരഖ്പൂര്‍ (12512, ബുധന്‍)
സെക്കന്തരാബാദ്-കൊല്ലം (07129, ബുധന്‍)
തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ബുധന്‍)
ഷാലിമാര്‍-നാഗര്‍കോവില്‍(12660, ബുധന്‍)
ന്യൂഡല്‍ഹി-തിരുവനന്തപുരം (12626, ചൊവ്വ), ന്യൂഡല്‍ഹി തിരുവനന്തപുരം (12626, ബുധന്‍)

കന്യാകുമാരി-ദിബ്രുഗഡ് (22503, വ്യാഴം)
എറണാകുളം-പട്‌ന (22643, തിങ്കള്‍), പട്‌ന-എറണാകുളം (22644, വ്യാഴം)
തിരുവനന്തപുരം-സെക്കന്തരാബാദ് ( 17229, വ്യാഴം)
ആലപ്പുഴ-ധന്‍ബാദ് (13352, ബുധന്‍), ആലപ്പുഴ–ധന്‍ബാദ് (13352, വ്യാഴം)

സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഇടി മിന്നലോടുകൂടിയ മഴയ്ക്ക് ശാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് കണക്കാക്കുന്നത്. ഇതേ തുടര്‍ന്ന് വടക്കന്‍ തമിഴ്‌നാട്ടിലെയും തെക്കന്‍ ആന്ധ്രയിലെയും തീരദേശ ജില്ലകള്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.