സ്‌ത്രീത്വത്തെ അപമാനിച്ചു: നടൻ ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കേസ് ഒത്തുതീർപ്പായെന്നു പരാതിക്കാരി അറിയിച്ചതിനെതുടർന്നാണ് നടപടി.

0
254

കൊച്ചി: സ്‌ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദനെതിരെ രജിസ്റ്റർ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീർപ്പായെന്നു പരാതിക്കാരി അറിയിച്ചതിനെതുടർന്നാണ് നടപടി. 2017 ൽ സിനിമയുടെ കഥ പറയാൻ ഉണ്ണി മുകുന്ദൻറെ ഫ്ലാറ്റിലെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. പരാതിക്കാരിയുമായി കേസ് ഒത്തുതീർപ്പായെന്ന് ഉണ്ണി മുകുന്ദൻ അറിയിച്ചതിനെതുടർന്ന് തുടർനടപടികൾ ജൂണിൽ ഹൈക്കോടതി സ്റ്റേ ചെയ്‌തു.

സിനിമയുടെ കഥ പറയാനെത്തിയപ്പോൾ കടന്നുപിടിച്ചുവെന്നായിരുന്നു കോട്ടയം സ്വദേശിനി നൽകിയ പരാതി. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 വകുപ്പ് അുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു കേസ്. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയിൽ ഉണ്ണി മുകുന്ദൻ വിടുതൽ ഹർജി നൽകി. ആവശ്യം എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും തള്ളി. ഇതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചത്.

English Summary: Complainant informed that the case was settled.