സംസ്ഥാനത്ത് 4500 ബസ് സർവീസുകൾ അവതരിപ്പിക്കും; കെഎസ്ആർടിസിയുമായി കൈകോർക്കാൻ ക്ലിയർട്രിപ്പ്

0
140

ഫ്ലിപ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള ക്ലിയർട്രിപ്പ് സംസ്ഥാനത്ത് 4500ലധികം പുതിയ ബസ് സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ടേഷൻ കോർപ്പറേഷനുമായും (കെഎസ്ആർടിസി) മറ്റ് പ്രമുഖ സ്വകാര്യ കമ്പനികളുമായും സഹകരിച്ചുകൊണ്ടാണ് യാത്രക്കാർക്ക് ബസ് സർവീസുകൾ ഒരുക്കുന്നത്.

മികച്ച യാത്ര സംവിധാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷമാദ്യമാണ് ക്ലിയർട്രിപ്പ് ബസ് സർവീസുകൾക്ക് തുടക്കം കുറിക്കുന്നത്. പത്ത് ലക്ഷം ബസ് കണക്ഷനുകളുള്ള കമ്പനി രാജ്യത്തെ ഏറ്റവും വിപുലമായ ബസ് ശൃംഖല നിർമ്മിക്കാനും പദ്ധതിയിടുന്നുണ്ട്. ലോഞ്ച് ചെയ്ത സമയം മുതൽ പ്രതിമാസം 100 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.

കെഎസ്ആർടിസിയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ക്ലിയർട്രിപ്പ് ഹെഡ് ഓഫ് സ്ട്രാറ്റജി കാർത്തിക് പ്രഭു പറഞ്ഞു. “ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം, സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട എപ്പോഴും മികച്ചരീതിയിൽ തിരഞ്ഞെടുക്കുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് മികച്ച പിന്തുണ നൽകികൊണ്ട് അന്തർസംസ്ഥാന, പ്രാദേശിക യാത്രകളെ സഹായിക്കുന്നതിന് റോഡ് കണക്റ്റിവിറ്റി വർധിപ്പിക്കാനാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.” അദ്ദേഹം പറഞ്ഞു.

പുതിയ ബസ് സർവീസുകൾ അവതരിപ്പിക്കുന്നതിലൂടെ സുതാര്യതയിലൂടെ സമാനതകളില്ലാത്ത ഉപയോക്തൃ ആവശ്യങ്ങൾ വിജയകരമായി കൈകാര്യം ചെയ്യുകയാണ് ക്ലിയർട്രിപ്പ്. 24 മണിക്കൂർ വോയ്സ് ഹെൽപ്പ്ലൈനിനൊപ്പം ഓരോ ബസ് ബുക്കിംഗിനും സൂപ്പർകോയിനുകൾ നേടാനും സെൽഫ് സെർവ് റദ്ദാക്കാനും ഉപയോക്താക്കൾക്ക് സാധിക്കും. കൺവീനിയൻസ് ഫീസ് ഇല്ല എന്നതും 24 മണിക്കൂർ റീഫണ്ടുകൾ അനുവദിക്കുന്നു എന്നതും മറ്റു പ്രധാന സവിശേഷതകളാണ്. ഫ്ലൈറ്റ് യാത്ര, ഹോട്ടൽ ബുക്കിംഗ്, ബസ് ബുക്കിംഗ് എന്നിവയ്ക്ക് കീഴിലുള്ള ഓഫറുകൾ മികച്ച രീതിയിൽ ശക്തിപ്പെടുത്തുന്നതിലൂടെയും, പണത്തിന് മൂല്യം നൽകുന്ന പ്രതിബദ്ധതിയിലൂന്നിയ പ്രവർത്തനങ്ങളിലൂടെയും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓൺലൈൻ ട്രാവൽ ഏജൻസിയായി (ഒടിഎ) ക്ലിയർട്രിപ്പ് അടുത്തിടെ അംഗീകാരം നേടിയിരുന്നു.