സുധാകരന്റേത് സംഘപരിവാർ അജണ്ട; മന്ത്രി മുഹമ്മദ് റിയാസ്

0
63

കേരളത്തെ പൊളിക്കുക എന്നത് സംഘപരിവാറിന്‍റെ ദീര്‍ഘകാലത്തെ ആഗ്രഹമാണ്. കേരളത്തെ പൊളിക്കുകയെന്നാല്‍ കേരളത്തെ സര്‍ക്കാറിനെ പൊളിക്കുകയെന്നല്ല. കേരളം ഉയര്‍ത്തുന്ന മത നിരപേക്ഷ  ആശയത്തെ പൊളിക്കുകയെന്നതാണ്. അതിന് വിഭജനത്തിന്‍റെ രാഷ്ട്രീയം എന്നും സംഘപരിവാര്‍ ശ്രമിച്ചിരുന്നു. സംഘപരിവാര്‍ ആഗ്രഹിക്കുന്ന പ്രവര്‍ത്തനമാണ് കെപിസിസി പ്രസിഡന്‍റിന്‍റെ പ്രസ്താവനയിലൂടെ വന്നിട്ടുള്ളത്.

യഥാര്‍ഥത്തില്‍ കേരളം മലയാളിയുടെ മാതൃഭൂമിയാണ്. മഹാനായ ഇഎംഎസ് വിശേഷിപ്പിച്ചത് പോലെ ഐക്യകേരളം രൂപപ്പെട്ടത് ഉജ്വലമായ വിഭജനത്തിനെതിരേയുള്ള പോരാട്ടത്തിലൂടെയാണ്. എത്ര എത്ര പോരാട്ടങ്ങള്‍. ജാതികോമരങ്ങളുടെ പല നീചപ്രവര്‍ത്തികള്‍ക്കെതിരേ ജാതിയതക്കെതിരേ കേരളത്തിലെ ജനങ്ങള്‍ കേരള ഒന്നായി നിന്നു. ഹൈന്ദവനും ക്രെെസ്തവനും മുസല്‍മാനെയും ഭിന്നിപ്പിക്കാന്‍ കേരളത്തില്‍ നടക്കുന്നില്ല. മറ്റുപല വിഭജനത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും ശ്രമങ്ങള്‍  കേരളത്തില്‍ നടത്തി അതും ഏശാതെപോയി. അങ്ങനെയുള്ളൊരു ഘട്ടത്തില്‍ കേരളം ആകെ വിഭജന രാഷ്ട്രീയത്തെ എങ്ങനെ പ്രതിരോധിക്കാം എന്നുള്ളതിന് മാതൃകയായി നിലകൊള്ളുമ്പോഴാണ് പുതിയ വിഭജനത്തിന്‍റെ രാഷ്ട്രീയവും കൊണ്ട് കെപിസിസി പ്രസിഡന്‍റ് തന്നെ രംഗത്തെത്തിയത്. അത് അദ്ദേഹത്തിന് പറ്റിയ അബദ്ധമായോ അല്ലെങ്കില്‍ അദ്ദേഹം എന്തോതോന്നി പറഞ്ഞതോ ആയി കണക്കാക്കേണ്ടതില്ല. എങ്ങനെ ജനങ്ങളെ വിഭജിക്കാം വിഭജനത്തിലൂടെ മാത്രമേ കേരളത്തിലേക്ക് പ്രവേശിക്കാനാവൂ എന്നുള്ള സംഘപരിവാറിന്‍റെ ആശയത്തെയാണ് അദ്ദേഹം പിന്തുണച്ചിട്ടുള്ളത്. ജനങ്ങള്‍ തെക്കെന്നും വടക്കെന്നും പറഞ്ഞോ ജനങ്ങളെ മുസല്‍മാനെന്നും െഹെന്ദവനെന്നും ക്രൈസ്തവനെന്നും പറഞ്ഞോ ജനങ്ങളെ ജാതിയുടെ പേരിലോ അല്ലെങ്കില്‍ മറ്റേത് വര്‍ണ്ണത്തിന്‍റെ നിറങ്ങളുടെ വംശീയതയുടെ പേരിലോ വിഭജിക്കാന്‍ ആകാത്ത കേരളത്തിലെ ജനങ്ങളെ വിഭജിക്കാനുള്ള വിത്തുപാകുന്ന പ്രസ്താവനയാണ് അദ്ദേഹത്തിന്‍റെ വായില്‍ നിന്ന് പുറത്തേക്ക് വന്നിട്ടുള്ളത്. യഥാര്‍ഥത്തില്‍ സംഘപരിവാറിന്‍റെ രാഷ്ട്രീയം വളരെ ഭംഗിയായിട്ടാണ് കെപിസിസി പ്രസിഡന്‍റ് അദ്ദേഹത്തിന്‍റെ പ്രസ്താവനയിലൂടെ പ്രയോഗിച്ചിട്ടുള്ളത്. അത് നിസ്സാരമായി കാണേണ്ട കാര്യമല്ല. കേരളത്തെ പൊളിക്കുകയെന്നുള്ള ആശയമാണ്. കേരളത്തെ പൊളിക്കുകയെന്ന് പറഞ്ഞാല്‍ കേരളത്തിലെ സര്‍ക്കാറിനെ പൊളിക്കലല്ല. കേരളത്തിലെ മതനിരപേക്ഷ ഐക്യ ആശയത്തെ പൊളിക്കുയെന്നതാണ്. അത് ഇന്ന് ഇന്ത്യയില്‍ അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത് സംഘപരിവാറാണെങ്കില്‍ കേരളത്തില്‍ സംഘപരിവാറിനുവേണ്ടി അത് വളരെ ഭംഗിയായി നിര്‍വഹിക്കാന്‍വേണ്ടി തയ്യാറാവുന്നു ഞാന്‍ എന്ന് സുധാകരന്‍ വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.