Friday
19 December 2025
28.8 C
Kerala
HomeIndiaരാജ്യത്ത് FASTag തട്ടിപ്പുകളേറുന്നു, വെട്ടിലാകാതെ ശ്രദ്ധിയ്ക്കാം

രാജ്യത്ത് FASTag തട്ടിപ്പുകളേറുന്നു, വെട്ടിലാകാതെ ശ്രദ്ധിയ്ക്കാം

രാജ്യത്ത് FASTag എടുക്കുന്നവരുടെ എണ്ണം ദിനം പ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ് അതു പോലെത്തന്നെ FASTag ഉപയോഗിച്ചുള്ള തട്ടിപ്പുകളും വർധിച്ചു വരികയാണ്. ഇക്കഴിഞ്ഞ ആഴ്ച്ചയാണ് FASTag ഉപയോക്താക്കളുടെ വാലറ്റിൽ നിന്ന് പണം മോഷ്ടിച്ച ഒരു കൂട്ടം തട്ടിപ്പുകാരെ ഡൽഹി ക്രൈംബ്രാഞ്ച് പിടികൂടിയതായി റിപ്പോർട്ട് പുറത്തു വന്നത്. 1 മാസം കൊണ്ട് 80 ലക്ഷം രൂപയാണ് FASTag തട്ടിപ്പുകാർ ഇങ്ങനെ നേടിയതെന്ന് പോലീസ് പറയുന്നു. തട്ടിപ്പ് സംഘത്തിലെ ഒരാൾ ക്രെഡിറ്റ് കാർഡ് ആക്ടിവേഷനും മറ്റ് സേവനങ്ങളും നൽകാമെന്ന് പറഞ്ഞാണ് കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്. തട്ടിപ്പ് സംഘത്തിലെ മറ്റൊരാൾ ബാങ്കിംഗ് ഉദ്യോഗസ്ഥനായും തട്ടിപ്പിനിരയായ ആളിന്റെ മുന്നിലെത്തി. പിന്നീട് ഫാസ്ടാഗ് വാലറ്റ് സൃഷ്ടിക്കാനെന്ന പേരിൽ തട്ടിപ്പ് നടത്തുകയായിരുന്നു.

FASTag തട്ടിപ്പ് നടത്തുന്നത് എങ്ങനെ ?

തട്ടിപ്പ് സംഘത്തിലെ ഒരാൾ പുതിയ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ വിളിക്കുകയും ഒരു ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന ആവശ്യമായ വിവരങ്ങൾ നേടുകയും ചെയ്യുന്നു. ബാങ്കിംഗ് വിശദാംശങ്ങൾ ശേഖരിച്ച ശേഷം സംഘത്തിലെ മറ്റൊരംഗം തട്ടിപ്പിനായി ഒരു ഫാസ്ടാഗ് വാലറ്റ് ക്രിയേറ്റ് ചെയ്യുന്നു. പിന്നീട് തട്ടിപ്പുകാർ കണ്ടെത്തിയ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഉപയോഗിച്ച് ഫാസ്ടാഗ് വാലറ്റിലേക്ക് പണം ചേർക്കുന്നു. പിന്നീട് പെട്രോൾ പമ്പ് ഓപ്പറേറ്റർമാരുടെ സഹായത്തോടെ ഇ-വാലറ്റിൽ നിന്ന് പണം എൻക്യാഷ് ചെയ്യുകയും ചെയ്യുന്നു.

ഇത്തരത്തിലുള്ള തട്ടിപ്പുകൾ വളരെ സാധാരണമായിരുന്നിട്ടു കൂടി അധികം റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് വസ്തുത. ഫാസ്‌ടാഗ് ലിങ്ക് ചെയ്‌ത ഇ-വാലറ്റുകളിൽ ഭൂരിഭാഗവും ഓട്ടോമാറ്റിക് റീചാർജ് വഴി നടക്കുന്നതിനാൽ തട്ടിപ്പുകാർ വർഷങ്ങളോളം പിടിവീഴാതെയുമിരിക്കാം.

FASTag തട്ടിപ്പിൽ നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാം

നിങ്ങൾ ഒരിക്കലും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സംബന്ധമായ വിശദാംശങ്ങൾ ആരുമായും പങ്കിടാതിരിക്കുക. OTP യും മറ്റാരുമായും പങ്കിടാതിരിക്കുക. നിങ്ങൾ ഇ- വാലറ്റുകളും FASTag ഉം ഉപയോഗിക്കുന്നുണ്ടെങ്കിൽ പണമിടപാടുകൾ എപ്പോഴും നിരീക്ഷിക്കണം. അസാധരണമാം വിധം എന്തെങ്കിലും നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ അറിയിക്കണം.

RELATED ARTICLES

Most Popular

Recent Comments