ഉണ്ണി മുകുന്ദന്റെ ഓഫീസിലെ റെയ്ഡ് 1200 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടാണെന്ന് ഇ ഡി

0
24

ക്രിപ്‌റ്റോ കറന്‍സിയായ മോറിസ് കോയിന്‍വാഗ്ദാനം ചെയ്ത് 1200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നിഷാദില്‍ നിന്ന് നടന്‍ ഉണ്ണിമുകുന്ദന്റെ കമ്പനി പണം വാങ്ങിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ്. മേപ്പടിയാന്‍ എന്ന സിനിമയുടെ നിര്‍മാണത്തിന് വേണ്ടി ഉണ്ണിമുകുന്ദന്‍ ലോങ് റീച്ച്‌ ടെക്‌നോള സിനിമാസ് പ്രൈവറ്റ് ലിമിറ്റഡ് പണം ലോണെടുക്കുകയായിരുന്നുവെന്നണ് വിവരം. ഇതിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയതെന്നും ഇ ഡി അറിയിച്ചു.

കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമടക്കം 11 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. ക്രിപ്‌റ്റോ കറന്‍സിയായ മോറിസ് കോയിന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബംഗളൂരുവിലെ ലോങ് റീച്ച്‌ ടെക്‌നോളജീസ് എന്ന വെബ്‌സൈറ്റ് വഴി 1200 കോടി രൂപ തട്ടിയെടുത്തുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. വന്‍തോതില്‍ നിക്ഷേപം വന്നതോടെ പണവുമായി തട്ടിപ്പ് സംഘം മുങ്ങി.

ഇവരില്‍ നിന്ന് പണം വാങ്ങിയ ഉണ്ണി മുകുന്ദന്‍ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡ്, അന്‍സാരി നെക്‌സ്‌റ്റൈല്‍, ട്രാവന്‍കൂര്‍ ബില്‍ഡേഴ്‌സ്, എലൈറ്റ് എഫ് എക്‌സ് എന്നീ കമ്പനികളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തി. മോറിസ് കോയിന്‍ തട്ടിപ്പിലെ പങ്കാളിയായ മുഹമ്മദ് അസീസിന്റെ മലപ്പുറത്തെ വീട്ടിലും സ്‌റ്റോക്‌സ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് ഉടമയായ ഗഫൂറിന്റെ വീട്ടിലും പരിശോധന നടന്നു. കേസിലെ മുഖ്യ പ്രതി നിഷാദ് സൗദിയിലേക്ക് മുങ്ങിയതായാണ് റിപ്പോർട്ട്.