Saturday
10 January 2026
20.8 C
Kerala
HomeKeralaവിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ

വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ

വിവാഹം രജിസ്‌റ്റർ ചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖ ആവശ്യമില്ലെന്ന് വ്യക്‌തമാക്കി മന്ത്രി എംവി ഗോവിന്ദൻ.  ജനനത്തീയതി തെളിയിക്കുന്ന രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന രേഖയും മതിയാകുമെന്ന് മന്ത്രി അറിയിച്ചു.

2008ലെ വിവാഹ രജിസ്‌ട്രേഷൻ ചട്ടങ്ങൾ പ്രകാരം എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേദമെന്യേ നിർബന്ധമായും രജിസ്‌റ്റർ ചെയ്യണമെന്ന് നിഷ്‌കർഷിച്ചിരുന്നു. എന്നാൽ, 2015ൽ ചട്ടത്തിൽ ഭേദഗതി വരുത്തി. തുടർന്നാണ് പരാതികൾ ഉയർന്നത്.വിവാഹ രജിസ്‌ട്രേഷനായി കക്ഷികൾ നൽകുന്ന ഫോറം ഒന്നിൽ മതമോ, വിവാഹം നടന്ന രീതിയോ രേഖപ്പെടുത്തേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.

പലയിടങ്ങളിലും നിലവിൽ ജനനത്തീയതി തെളിയിക്കാൻ സമർപ്പിക്കുന്ന സ്‌കൂൾ സർട്ടിഫിക്കറ്റ് പോലുള്ള രേഖകളിൽ നിന്നാണ് രജിസ്‌ട്രാർമാർ മതം നിർണയിക്കുന്നത്. അത്തരത്തിലുള്ള വിവരങ്ങൾ ലഭ്യമല്ലെങ്കിൽ അധിക വിവരങ്ങൾ ആരായുന്ന പതിവുണ്ട്. അത്തരം സമീപനങ്ങൾക്ക് അറുതിവരുത്താനാണ് സർക്കുലർ ഇറക്കിയത്; മന്ത്രി വ്യക്‌തമാക്കി.

RELATED ARTICLES

Most Popular

Recent Comments