ആന്ധ്രയില്‍നിന്ന് കഞ്ചാവ് കടത്ത്: പ്രതികള്‍ റിമാന്‍ഡില്‍

0
37
അങ്കമാലി: കഴിഞ്ഞ ദിവസം ആന്ധ്രയില്‍നിന്ന് കഞ്ചാവ് കടത്തുന്നതിനിടെ കറുകുറ്റിയില്‍ പൊലീസ് പിടിയിലായ മൂന്ന് പ്രതികളെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ആന്ധ്രയില്‍നിന്ന് പട്ടാപ്പകല്‍ രണ്ട് കാറുകളില്‍ യുവതി അടക്കം മൂന്നംഗ സംഘം 225 കിലോ കഞ്ചാവുമായി പെരുമ്ബാവൂര്‍ ഭാഗത്തേക്ക് വരുന്നതിനിടെയാണ് പിടിയിലായത്.പെരുമ്ബാവൂര്‍ കാഞ്ഞിരക്കാട് കളപ്പുരക്കല്‍ വീട്ടില്‍ അനസ് (41), ഒക്കല്‍ പടിപ്പുരക്കല്‍ വീട്ടില്‍ ഫൈസല്‍ (35), ശംഖുമുഖം പുതുവല്‍ പുത്തന്‍വീട്ടില്‍ വര്‍ഷ (22) എന്നിവരാണ് പിടിയിലായത്.

രണ്ട് കിലോയുടെ പ്രത്യേകം പാക്കറ്റുകളിലാക്കി കാറി‍െന്‍റ ഡിക്കിയിലും സീറ്റുകള്‍ക്കിടയിലും സൂക്ഷിച്ചിരിക്കുകയായിരുന്നു. മൊത്തം 113 പാക്കറ്റുകളാണുണ്ടായിരുന്നത്. ആന്ധ്രയിലെ ഒഡിഷ-ഝാര്‍ഖണ്ഡ് അതിര്‍ത്തിയായ പഡേരു ഗ്രാമത്തില്‍നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.ഒരു മാസത്തിലേറെയായി കഞ്ചാവ് കടത്താനുള്ള സംഘത്തിെന്‍റ ശ്രമം സംബന്ധിച്ച്‌ ജില്ല റൂറല്‍ പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. അന്ന് മുതല്‍ പൊലീസ് നിരീക്ഷണത്തിലുമായിരുന്നു. പഡേരുവില്‍നിന്നാണ് പലസംസ്ഥാനങ്ങളിലേക്കും കഞ്ചാവി‍െന്‍റ വിതരണം നടക്കുന്നതെന്നും അതിന് മലയാളികള്‍ ഉള്‍െപ്പടെ പല ഭാഗത്തും ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നതായും പൊലീസ് പറഞ്ഞു. കഞ്ചാവി‍െന്‍റ സാമ്ബിള്‍ കാണിച്ച്‌ വിലയുറപ്പിച്ചശേഷം ഏജന്‍റുമാര്‍ തന്നെ വാഹനം കൊണ്ടുപോയി വാഹനത്തില്‍ നിറച്ച്‌ തിരിച്ചേല്‍പിക്കുകയാണ് പതിവ്. കഴിഞ്ഞദിവസം പിടികൂടിയ അനസ് ഒന്നര വര്‍ഷമായി പഡേരുവിലേക്ക് യാത്ര ചെയ്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫൈസലും യാത്രകളില്‍ ഒപ്പമുണ്ടാകാറുണ്ട്. ഇതേക്കുറിച്ചും അന്വേഷണം നടത്തും. ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണ വ്യാപിപ്പിക്കും.

എസ്.പിയുടെ നേതൃത്വത്തില്‍ നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി സക്കറിയ മാത്യു, ആലുവ ഡിവൈ.എസ്.പി പി.കെ.ശിവന്‍കുട്ടി, എസ്.എച്ച്‌.ഒ മാരായ സോണി മത്തായി, കെ.ജെ. പീറ്റര്‍, പി.എം.ബൈജു എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ കേസ് അന്വേഷിക്കുന്നത്.