Saturday
10 January 2026
20.8 C
Kerala
HomeKeralaഹൈദരലി തങ്ങളുടെ മകന് ലീഗുകാരന്റെ വധഭിഷണി , പിന്നിൽ കുഞ്ഞാലിക്കുട്ടിയുടെ അനുയായികളെന്ന് ആരോപണം

ഹൈദരലി തങ്ങളുടെ മകന് ലീഗുകാരന്റെ വധഭിഷണി , പിന്നിൽ കുഞ്ഞാലിക്കുട്ടിയുടെ അനുയായികളെന്ന് ആരോപണം

കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി വാർത്താസമ്മേളനം നടത്തിയ ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മോയിന്‍ അലി തങ്ങളെ കയ്യേറ്റം ചെയ്യാൻ ലീഗുകാരുടെ ശ്രമം. റാഫി പുതിയകടവ് എന്ന പ്രവർത്തകനാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. മോയിന്‍ അലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് സൂചിപ്പിച്ച്‌ സംസാരിച്ചു തുടങ്ങിയതോടെ വാര്‍ത്താസമ്മേളനം അലങ്കോലപ്പെടുത്താന്‍ ശ്രമമുണ്ടായി.മോയിൻ അലിക്കെതിരെ ആക്രോശിച്ചുകൊണ്ടാണ് റാഫി ലീഗ് ഹൗസിലേക്ക് കയറിവന്നത്. കുഞ്ഞാലിക്കുട്ടിയെയും പാര്‍ട്ടിയെയും കുറ്റം പറയരുത്. ധൈര്യമുണ്ടെങ്കിൽ പുറത്തേക്ക് ഇറങ്ങി കളിക്ക് നീയെന്നും റാഫി ഭീഷണിസ്വരത്തില്‍ വെല്ലുവിളിച്ചു.

 

പാര്‍ട്ടി പ്രവര്‍ത്തകന്‍ റാഫി പുതിയകടവ് മോയിന്‍ അലിയെ ചോദ്യം ചെയ്ത് വാര്‍ത്താസമ്മേളനം നടന്ന ഹാളിലേക്ക് അതിക്രമിച്ചു കയറി. മോയിൻ അലി തങ്ങളെ “ഡാ” എന്ന്‌ വിളിച്ചാണ് കയ്യേറ്റം ചെയ്യാൻ തുനിഞ്ഞത്.വ്യാഴാഴ്ച വൈകിട്ട് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിലായിരുന്നു സംഭവം. റാഫി പുതിയകടവ് എന്ന പ്രവര്‍ത്തകന്‍ അടിക്കാനെന്ന മട്ടില്‍ ‘കുഞ്ഞാലിക്കുട്ടിക്കെതിരെ പറയാന്‍ നീയാരടാ’ എന്നും പറഞ്ഞ് അസഭ്യവിളിയോടെ പാഞ്ഞടുക്കുകയായിരുന്നു ഈ സമയം മറ്റു ലീഗ് പ്രവർത്തകർ വന്ന് റാഫിയെ പിന്തിരിപ്പിക്കുകയും മോയിൻ അലിയെ മറ്റൊരു വാഹനത്തിൽ കയറ്റി വിടുകയുമായിരുന്നു.

 

വാർത്താസമ്മേളനം അലങ്കോലപ്പെടുത്തിയതിനും മോയിൻ അലിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും പിന്നിൽ കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്ന സംഘമാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. റാഫി കുഞ്ഞാലിക്കുട്ടിയുടെ അടുത്ത അനുയായി ആയിട്ടാണ് അറിയപ്പെടുന്നതെന്ന് ഒരു വിഭാഗം പ്രവത്തകർ പറഞ്ഞു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകൾ പുറത്തുവന്നതോടെ അനുയായികൾ പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ്.

RELATED ARTICLES

Most Popular

Recent Comments