Thursday
18 December 2025
24.8 C
Kerala
HomePoliticsആണവ കരാർ; മുൻ വിദേശകാര്യ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാനരഹിതം: യെച്ചൂരി

ആണവ കരാർ; മുൻ വിദേശകാര്യ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാനരഹിതം: യെച്ചൂരി

 

ഇന്ത്യ-അമേരിക്ക ആണവകരാറിനെ ഇടതുപാർട്ടികൾ എതിർത്തത് ചൈനയുടെ സ്വാധീനഫലമായാണെന്ന മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

രാജ്യത്തിന്റെ തന്ത്രപരമായ സ്വയംഭരണാവകാശത്തെയും സ്വതന്ത്രവിദേശ നയത്തെയും ആണവകരാർ അപകടത്തിലാക്കുമെന്നതുകൊണ്ടാണ് അതിനെ ഇടതുപക്ഷം എതിർത്തത്. ഇന്ത്യയെ സൈനികവും തന്ത്രപരവുമായ പങ്കാളിയാക്കാൻ അമേരിക്ക തുടങ്ങിവച്ച കരാറായിരുന്നു അത്. രാജ്യത്തിന്റെ ഊർജസുരക്ഷയുമായി കരാറിനു ബന്ധമൊന്നുമില്ലായിരുന്നു. പിന്നീടുണ്ടായ സംഭവവികാസങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു.

ഒരു മെഗാവാട്ട് ആണവവൈദ്യുതി പോലും രാജ്യത്ത് അധികമായി ഉൽപാദിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അടുപ്പമേറിയ സൈനികബന്ധത്തോടെ ഇന്ത്യ അമേരിക്കയുടെ വിധേയപങ്കാളിയായി മാറിയെന്നുമാത്രം.

രാജ്യത്തിന്റെ പരമാധികാരവും തന്ത്രപരമായ സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള താൽപര്യം മുൻനിർത്തിയാണ് ഇടതുപാർട്ടികൾ ആണവകരാർ വിഷയത്തിൽ നിലപാട് സ്വീകരിച്ചത്.

അതിനു ചൈനയുമായി ബന്ധമൊന്നുമില്ലായിരുന്നു. ആണവവിതരണ സംഘം ഇന്ത്യക്ക് ഇളവുനൽകുന്നതിനെ ചൈന പിന്തുണച്ചപ്പോഴും ഇടതുപാർടികൾ സ്വീകരിച്ച നിലപാട് ഉറച്ചതായിരുന്നു.

RELATED ARTICLES

Most Popular

Recent Comments