Wednesday
17 December 2025
26.8 C
Kerala
HomeIndiaലക്ഷദ്വീപ് പ്രതിസന്ധി: അഡ്മിസ്‌ട്രേറ്ററുടെ നിയമങ്ങൾക്കെതിരെ ദ്വീപിൽ നിരാഹാര സമരം ആരംഭിച്ചു

ലക്ഷദ്വീപ് പ്രതിസന്ധി: അഡ്മിസ്‌ട്രേറ്ററുടെ നിയമങ്ങൾക്കെതിരെ ദ്വീപിൽ നിരാഹാര സമരം ആരംഭിച്ചു

ലക്ഷദ്വീപ് അഡ്മിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നിയമങ്ങൾക്കെതിരെ ദ്വീപിൽ നിരാഹാര സമരം ആരംഭിച്ചു. വിവിധ സാമൂഹ്യ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഉൾപ്പെടുന്ന സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനമാണിത്. ദ്വീപ് ജനത ഒന്നടങ്കം പങ്കെടിക്കുമെന്നറിയിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡം പാലിച്ച് വീടുകളിലാണ് 12 മണിക്കൂർ ഉപവാസം.

സമരത്തിന്റെ ഭാഗമായി വ്യാപാരികൾ കടകൾ അടച്ചിടും. ഓട്ടോ സർവീസുകളും ഉണ്ടാവില്ല. എല്ലാ വിഭാഗം ജനങ്ങളും വീടുകളിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നിരാഹാര സമരം നടത്തുമെന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ അറിയിച്ചു.

കൂടാതെ, ദ്വീപുനിവാസികളല്ലാത്തവർ മടങ്ങണമെന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ് ദ്വീപിൽ നടപ്പാക്കാനാരംഭിച്ചു. കേരളത്തിൽനിന്ന് എത്തിയ തൊഴിലാളികൾ അടക്കമുള്ളവർ മടങ്ങിത്തുടങ്ങി. സന്ദർശക പാസിന്റെ കാലാവധി കഴിഞ്ഞവർ ഉടൻ മടങ്ങണമെന്ന് മെയ് 29ന് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേൽ ഉത്തരവിറക്കിയിരുന്നു.

പാസിന്റെ കാലാവധി പുതുക്കണമെങ്കിൽ കവരത്തി എഡിഎമ്മിന്റെ അനുമതി വാങ്ങണമെന്നും അറിയിച്ചിരുന്നു. കോവിഡ് കേസ് വർധിക്കുന്ന പശ്ചാത്തലത്തിലാണ് ദ്വീപിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് വിശദീകരണം. നടപടിക്കെതിരെ പ്രതിഷേധം ഉയർന്നെങ്കിലും ഉത്തരവ് നടപ്പാക്കിയതോടെ പലരും മടങ്ങുകയാണ്.

മാത്രവുമല്ല, പലചരക്ക് ഉൾപ്പെടെയുള്ളവക്കായി ദ്വീപുകാർ കൂടുതൽ ആശ്രയിച്ചിരുന്നത് ബേപ്പൂർ തുറമുഖത്തെയാണ്. എന്നാൽ കേരളവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ നടത്തുന്ന പരിഷ്‌കാരത്തിന്റെ ഭാഗമായാണ് അവശ്യസാധനങ്ങളുമായി മംഗളൂരുവിൽനിന്ന് ആദ്യ ബാർജ് ലക്ഷദ്വീപിലെത്തി.

ദ്വീപ് അധികൃതരുടെ ഉടമസ്ഥതയിലുള്ള ബാർജാണെത്തിയത്. ആദ്യമായാണ് അവശ്യസാധനങ്ങൾക്കായി മംഗളൂരുവിനെ ലക്ഷദ്വീപ് ആശ്രയിക്കുന്നത്. മംഗളൂരുവിലേക്ക് യാത്രാക്കപ്പൽ സർവീസും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. കൊച്ചിയെയും കോഴിക്കോടിനെയും ആശ്രയിക്കുന്നത് ഒഴിവാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ.

RELATED ARTICLES

Most Popular

Recent Comments